Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 5:29 AM GMT Updated On
date_range 28 March 2018 5:29 AM GMTഎൻജിനീയറിങ് വിദ്യാർഥികളുടെ വൈദഗ്ധ്യം; തണ്ണീർമുക്കത്തെ വഴിവിളക്കുകൾ മുടങ്ങാതെ പ്രകാശിക്കും
text_fieldsbookmark_border
ചേർത്തല: ഒരുസംഘം എൻജിനീയറിങ് വിദ്യാർഥികളുടെ ആശയസാക്ഷാൽക്കാരത്തിൽ തണ്ണീർമുക്കത്തെ വഴിവിളക്കുകൾ മുടക്കമില്ലാതെ പ്രകാശിക്കും. ചേർത്തല കെ.വി.എം എൻജിനീയറിങ് കോളജ് വിദ്യാർഥികൾ കണ്ടുപിടിച്ച തെളിമ എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനിലൂടെ പഞ്ചായത്തിലെ ഏതെങ്കിലും പോസ്റ്റിലെ വൈദ്യുതി വിളക്കുകൾ തെളിഞ്ഞില്ലെങ്കിൽ പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, വാർഡ് അംഗം എന്നിവർക്കൊപ്പം കരാറുകാരെൻറയും മൊബൈൽ ഫോണിലേക്ക് സന്ദേശം എത്തും. തുടർന്ന്, തകരാർ പരിഹരിച്ചശേഷം വിവരം ഇതേ സംവിധാനത്തിലൂടെ മറുപടിയും ലഭിക്കുന്നതാണ് ആപ്ലിക്കേഷൻ. പഞ്ചായത്ത് നിവാസികൾക്കെല്ലാം പ്ലേ സ്റ്റോറിലൂടെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. കോളജിലെ മൂന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ അതുൽദാസ് കൃഷ്ണ, ടി.എം. അനന്തകൃഷ്ണൻ, അമ്പാടി അജയ്, പി.ബി. അനന്തു, അഖിൽ അശോക്, ആദിത്യ നാരായണൻ, എൻ. നാഷിം എന്നിവർ ചേർന്നാണ് ആപ്ലിക്കേഷൻ തയാറാക്കിയത്. പഞ്ചായത്ത് നിവാസികൾക്ക് ഇതിലൂടെ രജിസ്ട്രേഷൻ നടത്തിയശേഷം തെളിയാത്ത വഴിവിളക്കുകളുടെ വിവരം പരാതിയായി രജിസ്റ്റർ ചെയ്യാം. ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി കോളജ് വിദ്യാർഥികളും പഞ്ചായത്ത് അംഗങ്ങളുമായി ചർച്ച നടത്തി. അടുത്ത ദിവസങ്ങളിൽ പഞ്ചായത്തിലെ വഴിവിളക്കുകളുടെയും പോസ്റ്റുകൾക്ക് നമ്പറിട്ട് പദ്ധതിക്ക് തുടക്കംകുറിക്കും. ഇതോടെ വഴിവിളക്കുകൾ തെളിയുന്നില്ലെന്ന പരാതിക്ക് പരിഹാരമാകുമെന്നും പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ് പറഞ്ഞു. തണ്ണീർമുക്കത്ത് ഇത് നടപ്പാക്കുന്നതോടെ മറ്റ് പഞ്ചായത്തുകൾക്കും ഈ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്താമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹൗസ്ബോട്ട് അഗ്‌നിസുരക്ഷ വർധിപ്പിക്കണം -ഹൗസ്ബോട്ട് ഓണേഴ്സ് അസോ. ആലപ്പുഴ: ഹൗസ്ബോട്ടുകളിൽ തീപിടിക്കുന്നത് തടയാൻ സുരക്ഷ വർധിപ്പിക്കണമെന്ന് ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജോസുകുട്ടി ജോസഫ് ആവശ്യപ്പെട്ടു. ജില്ലയിൽ കായൽ ടൂറിസം മേഖലയിൽ ആയിരത്തിയെഴുനൂറ്റമ്പതിലധികം ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നു. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഹൗസ്ബോട്ടുകള്‍ക്ക് തീപിടിച്ചാല്‍ അണക്കാനുള്ള സംവിധാനം ആലപ്പുഴയിലില്ല. പല ബോട്ടുകളും അടുത്തടുത്താണ് നങ്കൂരമിടുന്നത്. തീ പടരാനുള്ള സാധ്യത വളരെ ഏറെയാണ്. ഇത്തരത്തില്‍ 2015ല്‍ 11 ഹൗസ് ബോട്ടാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലര്‍ച്ച പുന്നമടയിൽ നങ്കൂരമിട്ട ഹൗസ് ബോട്ടിന് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. തീ പിടിക്കുന്ന സമയത്ത് ബോട്ടിനുള്ളില്‍ സ്‌കോട്ട്ലൻഡ് സ്വദേശികളായ ദമ്പതികളുണ്ടായിരുന്നു. ഇവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഹൗസ്ബോട്ടില്‍ വെള്ളം കയറിയാൽ വലിയ വലിയ പമ്പ് ഉപയോഗിച്ച് കളഞ്ഞില്ലെങ്കില്‍ ഒരുവശത്തേക്ക് ചരിഞ്ഞ് മുങ്ങിനശിക്കും. ഇത് തടയാൻ ഫയർഫോഴ്സിന് അത്യാധുനിക സംവിധാനമില്ല. ഇത് ഉടൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story