Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറായി മദ്യശാല:...

ചെറായി മദ്യശാല: സമരത്തിന് ഐക്യദാർഢ്യം

text_fields
bookmark_border
എടവനക്കാട്: ജനവാസ മേഖലയായ ചെറായി രക്തേശ്വരി ബീച്ചിൽ കൺസ്യൂമർ ഫെഡി​െൻറ മദ്യവിൽപനശാല ആരംഭിച്ചതിനെതിരെ ജനകീയ സമരസമിതി നടത്തുന്ന രാപകൽ സമരത്തിന് പിന്തുണയുമായി ജമാഅത്തെ ഇസ്ലാമി നേതാക്കളെത്തി. വിദ്യാലയവും ആരാധനാലയങ്ങളും നവോത്ഥാന നായകരുടെ പ്രതിമകളും സ്ഥിതിചെയ്യുന്ന ജനവാസ കേന്ദ്രത്തിൽ മദ്യശാല തുടങ്ങിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മദ്യശാല അടച്ചുപൂട്ടി മേഖലയിൽ സ്വൈരജീവിതം സാധ്യമാക്കണമെന്നും സമരപ്പന്തൽ സന്ദർശിച്ച ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി അഭിപ്രായപ്പെട്ടു. നിത്യവൃത്തിക്ക് വകയില്ലാത്ത ജനങ്ങളെ മദ്യത്തിൽ മുക്കി കൊല്ലാനുള്ള സർക്കാർ നീക്കം ജനവഞ്ചനയാണ്. ഇതിനെതിരെ ജീവന്മരണ സമരം നടത്തുന്ന തദ്ദേശവാസികൾക്ക് ജമാഅത്തെ ഇസ്ലാമിയുടെ സമ്പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ടി.പി. ശിവദാസ്, വൈപ്പിൻ ഏരിയ പ്രസിഡൻറ് ഐ.എ. ഷംസുദ്ദീൻ, സെക്രട്ടറി അബ്ദുൽ ജലാൽ, പ്രഫ. പി.കെ. യാക്കൂബ്, സി.എ. മുഹമ്മദ് സഗീർ, അബ്ദുൽ ലത്തീഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. എടവനക്കാട് മഹല്ല് ജുമാമസ്ജിദ് സോളാർ പ്രഭയിൽ എടവനക്കാട്: തുടർച്ചയായ വൈദ്യുതി തടസ്സത്തിൽനിന്ന് രക്ഷനേടി എടവനക്കാട് ജുമാമസ്ജിദ് സോളാർ പ്രഭയിൽ. കഴിഞ്ഞ ദിവസം സ്ഥാപിച്ച 10 പാനലുകളിൽനിന്നാണ് പള്ളി ഉപയോഗത്തിനാവശ്യമായ വൈദ്യുതി ലഭിച്ചത്. വെള്ളിയാഴ്ച പ്രാർഥന സോളാർ വെളിച്ചത്തിലാണ് നടന്നത്. ഇതോടെ വൈപ്പിൻ ദ്വീപിലെ ആദ്യ സോളാർ ആരാധനാലയമായി എടവനക്കാട് ജുമാമസ്ജിദ്. ആറ് ബാറ്ററിയിൽനിന്നായി ഏഴ് കെ.വി ശേഷിയിലാണ് വൈദ്യുതി പ്രവാഹം. ഇതിലൂടെ 50ൽപരം ഫാനുകളും ആവശ്യത്തിന് ട്യൂബ് ലൈറ്റുകളും മോട്ടോറും പ്രവർത്തിപ്പിക്കാനാകും. കേരളത്തിൽതന്നെ അപൂർവം പള്ളികളിലേ സോളാർ വഴി വൈദ്യുതി സ്ഥാപിച്ചിട്ടുള്ളൂ. അനർട്ടിെനയും വൈദ്യുതി ബോർഡിനെയും ഇക്കാര്യം അറിയിക്കുമെന്ന് സെക്രട്ടറി മുഹമ്മദ് സഗീർ പറഞ്ഞു. തടസ്സമില്ലാത്ത വൈദ്യുതി ലഭിക്കാനാവശ്യമായ സംവിധാനമൊരുക്കിയ പള്ളി കമ്മിറ്റിയെ മഹല്ല് ഇമാം മൗലവി അബൂബക്കർ റഷാദി അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story