Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:00 AM GMT Updated On
date_range 25 March 2018 5:00 AM GMTആര്യനാട് എസ്.ഐക്ക് അറസ്റ്റ് വാറൻറ്; മാപ്പപേക്ഷയുമായി നാളെ ഹാജരാകാൻ നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്േറ്റഷൻ സബ് ഇൻസ്‌പെക്ടർക്ക് കോടതിയുടെ അറസ്റ്റ് വാറൻറ്. കോടതി പലതവണ ഹാജരാക്കാൻ സമൻസ് നൽകിയിട്ടും ഹാജരാകാത്തതിനാലാണ് തിരുവനന്തപുരം സബ് കോടതിയുടെ ഇൗ നടപടി. വിക്രം സാരാഭായി എൻജിനീയറിങ് കോളജിലെ കോഓപറേറ്റിവ് സൊസൈറ്റിയിൽനിന്ന് കേസിലെ എതിർകക്ഷികൾ വ്യജ രേഖകൾ തയാറാക്കി 20 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്ന കേസിലെ 14ാം സാക്ഷിയാണ്. സ്‌േപസ് എൻജിനീയേഴ്സ് സൊസൈറ്റി ട്രഷർ വി.സി. വിജയകുമാർ, പരസ്യ കമ്പനി എം.ഡി നീലകണ്ഠൻ, കോൺട്രാക്ടർ വി. ബാബുകുമാർ, ക്ലർക്ക് ഷീന റാണി എന്നിവരാണ് കേസിലെ എതിർകക്ഷികൾ. കോളജിലെ അറ്റകുറ്റപ്പണി വർഷംതോറും നടത്താറുണ്ട്. ഇതിനായി വകയിരുത്തിയ പണം തട്ടിയെടുക്കാൻ ശ്രമിെച്ചന്നാണ് ആരോപണം. വ്യാജരേഖകൾ പൊലീസ് തൊണ്ടിമുതലായി രേഖപ്പെടുത്തിയിരുന്നു. ഈ രേഖകളുമായി കോടതിയിൽ ഹാജരാകാനാണ് സമൻസ് അയച്ചത്. 2017 സെപ്‌റ്റംബർ 28 മുതൽ കോടതി സമൻസ് അയച്ചിട്ടും ആര്യനാട് പൊലീസ് സ്റ്റേഷനിൽനിന്ന് ഒരാളുപോലും ഹാജരായില്ല. ഇതേ തുടർന്ന് റൂറൽ എസ്.പി മുഖാന്തരം വാറൻറ് നൽകി. അതിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച എസ്.െഎ കോടതിയിൽ എത്തി ജഡ്‌ജിയെ കാണാൻ ശ്രമിച്ചെങ്കിലും തിങ്കളാഴ്ച മാപ്പപേക്ഷയുമായി ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story