Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:29 AM GMT Updated On
date_range 24 March 2018 5:29 AM GMTദലിത് അതിക്രമം: നിയമനിർമാണം വേണം ^ഗീതാനന്ദൻ
text_fieldsbookmark_border
ദലിത് അതിക്രമം: നിയമനിർമാണം വേണം -ഗീതാനന്ദൻ കൊച്ചി: ആദിവാസി, ദലിത് അതിക്രമം തടയൽ നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെൻറ് നിയമനിർമാണം നടത്തണമെന്ന് ആദിവാസി ഗോത്രസഭയുടെയും ഭൂഅധികാര സംരക്ഷണസമിതിയുടെയും കോഒാഡിനേറ്റർ എം. ഗീതാനന്ദൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദലിത് അതിക്രമങ്ങളിൽ കുറ്റവാളികളായ ഹിന്ദുത്വ വർഗീയവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് ശിവസേന, ആർ.ജെ.ഡി, എസ്.പി തുടങ്ങിയ പാർട്ടികൾ കൈക്കൊള്ളുന്നത്. ഇത്തരത്തിെല സംഘടിത ജാതിവാദികളുടെ പൊതുബോധമാണ് സുപ്രീംകോടതിയെയും ബാധിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2002 മുതൽ 2012 വരെ 7500 ദലിത് അതിക്രമ കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നുകേസിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഏപ്രിൽ ഒന്നിന് രാവിലെ 11ന് എറണാകുളം ശിക്ഷക്സദനിൽ പ്രക്ഷോഭ കൺവെൻഷൻ സംഘടിപ്പിക്കും. കേന്ദ്രസർക്കാർ ഈ വിഷയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ മാർച്ചും പാർലമെൻറ് മാർച്ചും നടത്തും. ആദിജനസഭ പ്രതിനിധി സി.ജെ. തങ്കപ്പൻ, ഭൂഅധികാര സംരക്ഷണസമിതി പ്രതിനിധികളായ കെ. സന്തോഷ്കുമാർ, കെ.വി. അജയപ്പൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story