Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:02 AM GMT Updated On
date_range 21 March 2018 5:02 AM GMTഗ്യാസ് പൈപ്പ് സ്ഥാപിക്കുന്നത് മുനിസിപ്പൽ കൗൺസിലിെൻറ അനുമതിയോടെയല്ലെന്ന്
text_fieldsbookmark_border
പെരുമ്പാവൂർ: ഗ്യാസ് വിതരണത്തിന് പൈപ്പുകൾ സ്ഥാപിക്കുന്നത് മുനിസിപ്പൽ കൗൺസിലിെൻറ അനുമതിയോടെയല്ലെന്ന് ആക്ഷേപം. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ൈപ്രവറ്റ് ലിമിറ്റഡാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൗൺസിൽ യോഗത്തിൽ ചർച്ച പോലും ചെയ്തില്ലെന്നും വിവരങ്ങൾ ഭരണപക്ഷം മറച്ചുവെക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങളിൽ ചിലർ ആരോപിച്ചു. സർക്കാറുമായുള്ള കരാറിെൻറ അടിസ്ഥാനത്തിലാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. എ.എം റോഡിലാണ് ഇപ്പോൾ ജോലി നടക്കുന്നത്. റിലയൻസിെൻറ കേബിൾ സ്ഥാപിക്കുന്ന ജോലിയും ഇതോടൊപ്പം നടക്കുന്നു. പാലക്കാട്ടുതാഴം മുതൽ യാത്രി നിവാസ് വരെയുള്ള കുഴികൾ മൂടിയിട്ടില്ല. കേബിൾ സ്ഥാപിക്കുന്നത് സംബന്ധിച്ച അനുമതിക്ക് നഗരസഭയെ കമ്പനി അധികൃതർ സമീപിച്ചിരുന്നു. ഫീസ് ഈടാക്കുന്നത് ഉൾെപ്പടെ കാര്യങ്ങൾ കൗൺസിൽ യോഗം ചർച്ച ചെയ്തിരുന്നതായി പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ഗ്യാസ് പൈപ്പ് സ്ഥാപിക്കൽ നഗരസഭയുമായി നേരിട്ട് ബന്ധമില്ലാത്ത ജോലിയാണെന്നാണ് കമ്പനി അധികൃതരുടെ നിലപാട്. സർക്കാറുമായുള്ള കരാറിെൻറ അടിസ്ഥാനത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പട്ടണത്തിൽ പൊതുജനത്തിനും വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ച് പണി തുടർന്നപ്പോൾ വ്യാപാരികൾ ഇടപെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കമ്പനി അധികൃതരുമായി എം.എൽ.എയുടെയും നഗരസഭ ചെയർപേഴ്സെൻറയും സാന്നിധ്യത്തിൽ തിങ്കളാഴ്ച ചർച്ച നടന്നു. അപ്പോഴാണ് നിലവിൽ പണി നടക്കുന്നത് നഗരസഭ പരിധിയിലാണെന്ന വിവരം പോലും കമ്പനി അധികൃതർ അറിഞ്ഞതത്രെ. വ്യാപാരികളും പങ്കെടുത്ത യോഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ രാത്രി ആക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ഇത് അംഗീകരിക്കാൻ കമ്പനി അധികൃതർ തയാറായില്ല. ഇനി നഗരത്തിെൻറ പ്രധാന ഭാഗങ്ങളിലാണ് പൈപ്പും കേബിളും സ്ഥാപിക്കുന്ന ജോലിയുള്ളത്. ഇത് വ്യാപാരികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടണത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് വിവരം നൽകാൻ പോലും കമ്പനി അധികൃതർ തയാറാകാത്തത് അമർഷത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനുമതിയുള്ള പൈപ്പ് സ്ഥാപിക്കൽ ജോലികൾ പി.ഡബ്ല്യു.ഡി റോഡിൽ ചെയ്യുന്നതിനാൽ നഗരസഭയുടെ അനുമതി ആവശ്യമില്ലെന്ന് നഗരസഭ ചെയർപേഴ്സൻ പറഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ നഗരസഭക്ക് ലഭിച്ചിട്ടില്ലെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. കൂവപ്പടിയിൽ കുടിവെള്ളത്തിനും കാർഷിക പദ്ധതികൾക്കും ഉൗന്നൽ പെരുമ്പാവൂർ: കുടിവെള്ളത്തിനും കാർഷിക പദ്ധതികൾക്കും ഉൗന്നൽ നൽകുന്ന കൂവപ്പടി ഗ്രാമപഞ്ചായത്തിലെ വാർഷിക ബജറ്റിന് അംഗീകാരം ലഭിച്ചതായി ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 21,97,70,190 രൂപ വരവും 21,31,65,520 രൂപ ചെലവും കണക്കാക്കുന്ന ബജറ്റാണിത്. ജലക്ഷാമം പരിഹരിക്കാനും തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാനും ലക്ഷ്യമിടുന്നു. സമ്പൂർണ ഭവന പദ്ധതിക്കും ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ആനുകൂല്യങ്ങൾക്കും തുക മാറ്റിെവച്ചിട്ടുണ്ടെന്ന് പ്രസിഡൻറ് കുഞ്ഞുമോൾ തങ്കപ്പൻ പറഞ്ഞു. നികുതി പിരിവിൽ കൈവരിച്ച പുരോഗതിയും ചരിത്രത്തിലാദ്യമായി അടുത്ത വർഷത്തെ പദ്ധതികൾക്ക് 31ന് മുമ്പ് ജില്ലയിൽ ഒന്നാമതായി അംഗീകാരം ലഭിച്ചതും പ്രതീക്ഷ നൽകുന്നതായി പ്രസിഡൻറ് അറിയിച്ചു വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് കുഞ്ഞുമോൾ തങ്കപ്പൻ, വൈസ് പ്രസിഡൻറ് മായ കൃഷ്ണകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ സാബു പാത്തിക്കൽ, മിനി ജോസ്, ഫെജിൻ പോൾ, ശശികല എന്നിവർ പങ്കെടുത്തു. അശമന്നൂരിൽ 14 കോടിയുടെ ബജറ്റ് പെരുമ്പാവൂർ: അശമന്നൂർ ഗ്രാമപഞ്ചായത്തിൽ 14 കോടിയുടെ ബജറ്റിന് അംഗീകാരം നൽകി. പ്രസിഡൻറ് എൻ.എം. സലീം അധ്യക്ഷത വഹിച്ച കമ്മിറ്റിയിൽ ധനകാര്യ വികസന കമ്മിറ്റി അധ്യക്ഷ ബിന്ദു നാരായണൻ ബജറ്റ് അവതരിപ്പിച്ചു. 1,63,20,000 രൂപ വരവും 1,46,00,000 ചെലവും 1,72,00,000 നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ ലൈഫ് മിഷൻ പദ്ധതിക്കായി 34,00,000 രൂപയും റോഡുകളുടെ വികസനത്തിനും അറ്റകുറ്റപ്പണിക്കുമായി 1,48,00,000 രൂപയും ഓടക്കാലി ഷോപ്പിങ് കോപ്ലക്സ് നിർമാണത്തിന് 2.5 കോടിയും വകയിരുത്തിയിട്ടുണ്ട്. കൃഷി, കുടിവെള്ളം, ആരോഗ്യം, പട്ടികജാതി വികസനം തുടങ്ങി എല്ലാ മേഖലകൾക്കും മതിയായ പരിഗണന നൽകിയിട്ടുണ്ടെന്ന് പ്രസിഡൻറ് അറിയിച്ചു. തേക്ക് തടി വിൽപന പെരുമ്പാവൂർ: മുടിക്കൽ സർക്കാർ ഡിപ്പോയിൽ തേക്ക് തടി ചില്ലറ വിൽപന 26ന് ആരംഭിക്കും. വീട് പണിക്ക് ഒരാൾക്ക് 177 ക്യൂബ് അടി വരെ തേക്ക് ലഭിക്കും. 76 സെൻറീ മീറ്റർ മുതൽ 149 സെൻറീ മീറ്റർ വരെ മധ്യവണ്ണമുള്ള തേക്ക് തടികളാണ് ലഭിക്കുക. ഓരോ തടിക്കും നിശ്ചയിച്ച വില ഒടുക്കി ലേലത്തിൽ പങ്കെടുക്കാതെ തടി വാങ്ങാം. സ്വന്തം വീട്ടാവശ്യത്തിനാണെന്ന് തെളിയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അംഗീകരിച്ച ബിൽഡിങ് പെർമിറ്റ്, പ്ലാൻ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ ഹാജരാക്കി തടി വാങ്ങാം. വിവരങ്ങൾക്ക്: 0484 2596064, 8547604403.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story