Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടോ പാർക്ക്...

ഓട്ടോ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി സംഘർഷം

text_fields
bookmark_border
നീർക്കുന്നം: വണ്ടാനം മെഡിക്കൽ കോളജ് കവാടത്തിന് മുന്നിെല ഓട്ടോറിക്ഷ സ്റ്റാൻഡിൽ പെർമിറ്റുള്ള പുതിയ ഓട്ടോകൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചു. മൂന്ന് ദിവസമായി തർക്കം തുടർന്നതിനാൽ പൊലീസി​െൻറ സാന്നിധ്യത്തിൽ ചർച്ച നടന്നിരുന്നു. ചർച്ച പരാജയപ്പെട്ടതിനാലാണ് സംഘർഷം ഉടലെടുത്തത്. സി.ഐ.ടി.യു യൂനിയനും എസ്.ഡി.ടി.യു യൂനിയനും തമ്മിലാണ് തർക്കമുണ്ടായത്. വർഷങ്ങളായി സി.ഐ.ടി.യു യൂനിയനിൽെപട്ട ഓട്ടോ തൊഴിലാളികളാണ് സ്റ്റാൻഡിൽ കിടക്കുന്നതെന്നാണ് അവരുടെ വാദം. ഇതിനിടെ, ഈ ജങ്ഷനിൽ ഓടുന്നതിന് ആർ.ടി.ഒയുടെ പുതിയ പെർമിറ്റുമായി എത്തിയ ഏഴുപേരെ ഇവിടെ ഓട്ടോ ഇടാൻ നിലവിെല യൂനിയൻകാർ അനുവദിച്ചില്ല. തുടർന്ന് പുതിയ പെർമിറ്റ് ഉള്ളവർ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. പൊലീസ് ഒരാഴ്ച കഴിഞ്ഞ് നടപടി ഉണ്ടാക്കാമെന്ന് പറഞ്ഞു. നടപടിക്ക് താമസം ഉണ്ടായതിനാൽ കഴിഞ്ഞ ദിവസം എസ്.ഡി.ടി.യു യൂനിയൻകാർ പുതിയ പെർമിറ്റ് ഓേട്ടാറിക്ഷകളുമായി മെഡിക്കൽ കോളജ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന തൊഴിലാളികൾ പുതിയ പെർമിറ്റ് കിട്ടിയവരെ ഓട്ടോ ഇടാൻ അനുവദിച്ചില്ല. തുടർന്നാണ് സംഘർഷം ഉടലെടുത്തത്. പെർമിറ്റ് ഇല്ലാതെപോലും സി.ഐ.ടി.യു യൂനിയൻ അനുഭാവികളായവർക്ക് വണ്ടാനം മെഡിക്കൽ കോളജ് സ്റ്റാൻഡിൽ ഒാടാമെങ്കിൽ പെർമിറ്റ് ഉള്ളവർക്കും ഓടാമെന്ന വാദം എതിർവിഭാഗം ഉന്നയിച്ചു. സംഘർഷം രൂക്ഷമായപ്പോൾ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് ചർച്ചക്ക് ഇരുവിഭാഗവും തയാറായി. ഒടുവിൽ പുതുതായി പെർമിറ്റുള്ള ഏഴ് ഓട്ടോയിൽ മൂന്നെണ്ണത്തിന് ജങ്ഷനിൽ ഓടാൻ തീരുമാനമായി. ബാക്കി നാലെണ്ണം സ്ഥലപരിമിതിമൂലം പുതിയ സ്ഥലം കണ്ടെത്തി പരിഹരിക്കാനും തീരുമാനമായി. മണൽ മാഫിയ സംഘം അറസ്റ്റിൽ നീർക്കുന്നം: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പരിസരങ്ങളിൽനിന്ന് മണൽ മോഷ്ടിക്കുന്ന സംഘം വാഹനം ഉൾെപ്പടെ അറസ്റ്റിലായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം വൃക്ഷവിലാസം തോപ്പിൽ താമസക്കാരായ അഫ്സൽ (26), തൻസീർ (20) എന്നിവരാണ് അറസ്റ്റിലായത്. മണൽ എടുക്കാൻ കൊണ്ടുവന്ന എയ്സ് വണ്ടിയും പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ​െൻറൽ കോളജി​െൻറ പടിഞ്ഞാറുഭാഗത്ത് ബുധനാഴ്ച രാത്രി മണൽവാരി ചാക്കിൽ നിറച്ചുകൊണ്ടിരിക്കെയാണ് ഇവരെ പിടികൂടിയത്. പൊലീസ് ഇതുവഴി പട്രോളിങ് നടത്തുമ്പോഴാണ് ഇവരെ കണ്ടത്. വർഷങ്ങളായി മെഡിക്കൽ കോളജ് പരിസരങ്ങളിലും തൊട്ടടുത്ത ഡ​െൻറൽ കോളജ്, നഴ്സിങ് കോളജ്, ടി.ഡി മെഡിക്കൽ കോളജ് എന്നീ സ്ഥാപനങ്ങളുടെ പടിഞ്ഞാറുവശം മണൽ മോഷണം പതിവായിരുന്നു. പ്രദേശങ്ങളിൽ മണൽ വാരുന്നതി​െൻറ വലിയ കുഴികളും ഗർത്തങ്ങളും രൂപപ്പെട്ടത് പല പ്രാവശ്യം നാട്ടുകാർ മെഡിക്കൽ കോളജ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പ്രിൻസിപ്പൽ അടക്കമുള്ളവർ പരിശോധന നടത്തി പൊലീസിൽ പരാതി നൽകുകയും ചെയ്തു. മണൽ മോഷണസംഘത്തെ വലയിലാക്കാൻ പ്രദേശവാസികളും ശ്രമങ്ങൾ നടത്തിയിരുന്നു. പുന്നപ്ര എസ്.െഎ സി. ശ്രീജിത്ത്, എ.എസ്.ഐ എ. സിദ്ദീഖ്, അഗസ്റ്റിൻ വർഗീസ്, ഡി. സജീവ്, എം. മനു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story