Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:35 AM GMT Updated On
date_range 15 March 2018 5:35 AM GMTവീട്ടമ്മയെ പീഡിപ്പിച്ച് പണം തട്ടിയ കണ്ടക്ടർ റിമാൻഡിൽ
text_fieldsbookmark_border
ചാരുംമൂട്: വീട്ടമ്മയെ പീഡിപ്പിച്ച് 4.25 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ സ്വകാര്യ ബസ് കണ്ടക്ടറെ കോടതി റിമാൻഡ് ചെയ്തു. കൊല്ലം ശൂരനാട് വടക്ക് പുലിക്കുളം കോട്ടയ്ക്കകത്ത് തെക്കതിൽ അഭിലാഷിനെയാണ് (30) ബുധനാഴ്ച മാവേലിക്കര കോടതി റിമാൻഡ് ചെയ്തത്. കായംകുളം ചേരാവള്ളി സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം താമരക്കുളത്തുനിന്ന് നൂറനാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂർ-കായംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ അഭിലാഷ് യുവതിയുമായി പരിചയപ്പെടുകയും തുടർന്ന് നിരവധി തവണ ചാരുംമൂട്ടിലെ ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നും പല തവണകളായി 4.25 ലക്ഷം രൂപ അഭിലാഷ് കൈവശപ്പെടുത്തിയെന്നുമാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ അഭിലാഷിെൻറ സുഹൃത്തായ ആദിക്കാട്ടുകുളങ്ങര സ്വദേശി ഷാനവാസിനെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ ലോഡ്ജിൽ വെച്ച് പൊലീസ് ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. ഇയാൾ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story