Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:05 AM GMT Updated On
date_range 15 March 2018 5:05 AM GMTഇടുങ്ങിയ വഴിയിലൂടെ വർഗീസ് യാത്രയായി
text_fieldsbookmark_border
ആലങ്ങാട്: നിവർന്ന് നടക്കാനുള്ള വഴി ലഭിക്കുന്നതിന് മുമ്പേ തേരുവള്ളി വീട്ടിൽ വർഗീസ്(88) യാത്രയായി. മാഞ്ഞാലിയിൽ സഞ്ചാരസ്വാതന്ത്ര്യത്തിന് സമരം തുടരുന്നതിനിടെയാണ് വഴിയില്ലാതെ ദുരിതമനുഭവിച്ചിരുന്ന വർഗീസ് മരിച്ചത്. അർബുദബാധയെത്തുടർന്ന് ചികിത്സയിലിരുന്ന അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയത് ഏറെ ത്യാഗങ്ങൾ സഹിച്ചായിരുന്നു. ഒരാൾക്ക് കഷ്ടിച്ച് നടക്കാവുന്ന വഴിയിലൂടെ കസേരയിൽ ചുമന്നാണ് ഇയാളെ കൊണ്ടുപോയത്. മരണദിവസം ചടങ്ങുകൾക്ക് ആളുകൾ എത്താനും തട്ടാംപടി പള്ളിയിലേക്ക് സംസ്കാരത്തിന് കൊണ്ടുപോകാൻ ശവമഞ്ചം പുറത്തേക്കെടുക്കാനും ഏറെ ബുദ്ധിമുട്ടി. സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാഞ്ഞാലിയിൽ പന്ത്രണ്ടോളം കുടുംബങ്ങളാണ് സമരം നടത്തുന്നത്. മാഞ്ഞാലി വ്യാകുലമാതാ പള്ളി അധികാരികൾ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചെന്ന് ആരോപിച്ചാണ് സമരം. വൃദ്ധരും അസുഖബാധിതരായവരും ഉൾപ്പെടെയുള്ള കുടുംബങ്ങളാണ് യാത്രസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നത്. നിരവധി സംഘടനകളും രാഷ്ട്രീയകക്ഷികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. പട്ടയം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് സമരസമിതി നൽകിയ കേസിൽ സർക്കാർ റിപ്പോർട്ട് നൽകിയില്ലെന്നും തങ്ങളുടെ പ്രശ്നം സർക്കാർ പരിഗണിക്കുന്നില്ലെന്നും സമരസമിതി കൺവീനർ പി.എച്ച്. ഷാമോൻ പറഞ്ഞു. ഈ വിഷയത്തിൽ നേരേത്ത സംസ്ഥാന മനുഷ്യാവകാശ കമീഷനും ഇടപെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story