Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇശൽമഴ പെയ്ത അവസാനപകൽ

ഇശൽമഴ പെയ്ത അവസാനപകൽ

text_fields
bookmark_border
കലോത്സവത്തി​െൻറ അവസാന പകൽ പ്രധാനവേദിയായ രാജേന്ദ്ര മൈതാനത്ത് ഉയർന്നുകേട്ടത് ഇശലി​െൻറ താളത്തിനൊത്ത മൊഞ്ചത്തികളുടെ കൈത്താളമായിരുന്നു. മേളയിലെ ഗ്ലാമർ ഇനങ്ങളിലൊന്നായ ഒപ്പനക്ക് 25 ടീമാണ് മത്സരിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനത്തിന് നിറഞ്ഞസദസ്സ് സാക്ഷിയായി. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട മത്സരം തുടങ്ങിയപ്പോൾ 11.30 കഴിഞ്ഞിരുന്നു. മണവാട്ടിമാരും കൂട്ടുകാരും ചേര്‍ന്ന് കാഴ്ചയുടെയും ഒപ്പനഗാനങ്ങളുടെയും വിരുന്നൊരുക്കിയതോടെ കാത്തിരിപ്പി​െൻറ മുഷിപ്പ് സദസ്സ് മറന്നു. നിറഞ്ഞ കൈയടിയോടെ ഓരോ സംഘത്തിനും പിന്തുണ നൽകി. ചായലിനും മുറുക്കത്തിനുമിടയിലെ താളവ്യത്യാസം അനുസരിച്ചായിരുന്നു കൈയടി. പെൺകുട്ടികൾ നിറഞ്ഞാടിയ വേദിയിൽ കോട്ടയം മണർകാട് സ​െൻറ് മേരീസ് കോളജിൽനിന്ന് മാത്രമാണ് ആൺകുട്ടികളുടെ ടീമുണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story