Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2018 5:35 AM GMT Updated On
date_range 11 March 2018 5:35 AM GMTവീട് നഷ്ടപ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് നൽകും -മന്ത്രി ജി. സുധാകരൻ
text_fieldsbookmark_border
അമ്പലപ്പുഴ: സർക്കാറിെൻറ സമയോചിത ഇടപെടൽ മൂലം മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം കണ്ടെത്തി വീട് നൽകുന്ന പദ്ധതി വേഗത്തിലാക്കാൻ കഴിഞ്ഞതായും കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്കും അല്ലാത്തവർക്കും സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഭൂ, ഭവന രഹിത മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിപ്രകാരം അമ്പലപ്പുഴ മണ്ഡലത്തിലെ ഗുണഭോക്താക്കളുടെ ഭൂരേഖ കൈമാറ്റവും ഭവന നിർമാണത്തിനുള്ള ആദ്യ ഗഡു ചെക്ക് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൂ, ഭവന രഹിത മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങി വീട് നിർമിക്കുന്ന പദ്ധതിപ്രകാരം സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും ഭവന നിർമാണത്തിന് നാലുലക്ഷം രൂപയും ആണ് അനുവദിച്ചത്. ഈ സാമ്പത്തിക വർഷം മത്സ്യവകുപ്പ് വഴി 750 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 75 കോടിയാണ് അനുവദിച്ചത്. ജില്ലയിൽ കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് പല ക്യാമ്പുകളിലും വാടക വീടുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവരാണ് പ്രധാന ഗുണഭോക്താക്കൾ. 53 ഗുണഭോക്താക്കൾക്ക് സ്ഥലം വാങ്ങി വീട് നിർമാണത്തിനുള്ള പ്രാരംഭപ്രവർത്തനം തുടങ്ങി. ബാക്കി ഗുണഭോക്താക്കൾ സ്ഥലം വാങ്ങുന്ന നടപടികളിലാണ്. നിയമത്തിൽ മാറ്റം വരുത്തി ഉപഭോക്താക്കൾക്ക് സ്വയം സ്ഥലം കണ്ടെത്താൻ അനുമതി നൽകിയതിലൂടെ നടപടി വേഗത്തിലായതായി മന്ത്രി പറഞ്ഞു. തോട്ടപ്പള്ളി തുറമുഖത്തിെൻറ വികസനത്തിന് 60 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത് കാരിക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ റഹ്മത്ത് ഹാമീദ്, ജി. വേണുലാൽ, അഫ്‌സത്ത്, എം. ഷീജ, സുവർണ പ്രതാപൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.പി. അനിരുദ്ധൻ, നൗഷർഖാൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. അമ്മയെയും മകനെയും വീട്ടിൽ കയറി മർദിച്ചെന്ന് പരാതി മാരാരിക്കുളം: പറമ്പിലെ പച്ചക്കറിത്തോട്ടം നശിപ്പിച്ചതിനെ ചോദ്യം ചെയ്തതിന് മാതാവിനെയും മകനെയും വീട്ടിൽ കയറി മർദിച്ചതായി പരാതി. വളവനാട് കമ്പിയകത്ത് വീട്ടിൽ പ്രസേനെൻറ ഭാര്യ ശോഭക്കും മകൻ അനുജിത്തിനുമാണ് മർദനമേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പറമ്പിലെ കൃഷിത്തോട്ടം അയൽവാസി മനഃപൂർവം നശിപ്പിക്കുെന്നന്ന് പ്രസേനൻ മണ്ണഞ്ചേരി പൊലീസിൽ കഴിഞ്ഞ ബുധനാഴ്ച പരാതി നൽകിയിരുന്നു. തുടർന്ന് രണ്ട് കൂട്ടരെയും വ്യാഴാഴ്ച സ്റ്റേഷനിൽ വിളിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ, വീണ്ടും കൃഷിത്തോട്ടത്തിെൻറ പേരിൽ വെള്ളിയാഴ്ച ഇരുകൂട്ടരും തമ്മിൽ വാക്തർക്കമുണ്ടായി. തുടർന്ന്, രാത്രി അഞ്ചോളം പേരടങ്ങുന്ന സംഘം പ്രസേനെൻറ വീട്ടിലെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ശോഭയെ മർദിച്ചു. ഇതുകണ്ട് ഓടിയെത്തിയ അനുജിത്തിനെയും സംഘം കൈയേറ്റം ചെയ്തെന്ന് ബന്ധുക്കൾ പറയുന്നു. 10ാം ക്ലാസ് വിദ്യാർഥിയാണ് അനുജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story