Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:18 AM GMT Updated On
date_range 10 March 2018 5:18 AM GMTപിറവം നഗരസഭയിലെ വികസന പ്രവർത്തനം അവതാളത്തിൽ
text_fieldsbookmark_border
പിറവം: നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാരുടെ അഭിപ്രായ ഭിന്നത മൂലം വികസന പ്രവർത്തനങ്ങൾ അവതാളത്തിൽ. വെള്ളിയാഴ്ച കൗൺസിൽ യോഗത്തിൽ ചെയർമാെൻറ സ്വജനപക്ഷപാതം ആരോപിച്ച് ഉപാധ്യക്ഷ കേരള കോൺഗ്രസിലെ(ജേക്കബ്) െഎഷ മാധവ് കൗൺസിലർമാരുടെ ഇരിപ്പിടത്തിൽ ഇരുന്നതോടെ സഭ നടപടി സ്തംഭിച്ചു. ധനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ യോഗതീരുമാനങ്ങൾ അവതരിപ്പിക്കാൻ എഴുന്നേറ്റപ്പോൾ പ്രതിപക്ഷാംഗങ്ങളും ഭരണപക്ഷാംഗങ്ങളും ഇരിപ്പിടം വിട്ട് പുറത്തുപോയി. വാർഡു യോഗങ്ങളിൽ ചെയർമാൻ പെങ്കടുക്കാതെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പെങ്കടുപ്പിക്കുന്നത് ഡെപ്യൂട്ടി ചെയർപേഴ്സൻ ചോദ്യം ചെയ്തു. പ്രോേട്ടാക്കോൾ പ്രകാരംചെയർമാൻ പെങ്കടുത്തില്ലെങ്കിൽ വൈസ് ചെയർമാനോ മറ്റു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോ ആണ് പെങ്കടുക്കേണ്ടത്. വാർഡ് സഭകളിൽ ചെയർമാൻ പെങ്കടുക്കാത്തതിനാൽ രണ്ടുവർഷമായി മുനിസിപ്പാലിറ്റിയിൽ വികസന പ്രവർത്തനം നടക്കുന്നില്ലെന്ന് എൽ.ഡി.എഫ് ആരോപിച്ചു. വിസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന ചെയർമാെൻറ നടപടിക്കെതിരെ എൽ.ഡി.എഫ് കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, സോജൻ ജോർജ്, ബെന്നി വി. വർഗീസ്, ടി.കെ. തോമസ്, കെ.ആർ. ശശി, മുകേഷ് തങ്കപ്പൻ, ആതിര രാജൻ, നിതു ഡിജോ, സിന്ധു ജെയിംസ് എന്നിവർ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story