Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎയിഡഡ്​ കോളജ്​...

എയിഡഡ്​ കോളജ്​ അധ്യാപകർക്ക്​ മൂന്നുവർഷമായി ശമ്പളമില്ലെന്ന്​ പരാതി

text_fields
bookmark_border
കൊച്ചി: എയിഡഡ് കോളജ് അധ്യാപകര്‍ക്ക് മൂന്നുവര്‍ഷമായി ശമ്പളവും ആനുകൂല്യവും നിഷേധിക്കുന്നതായി പരാതി. നിയമന അംഗീകാരം ലഭിച്ചവര്‍ക്ക് ഉത്തരവ് ലഭിക്കുന്നില്ല. എറണാകുളം കോളജ് വിദ്യാഭ്യാസ മേഖല ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിക്കും കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കിയത്. കേരള, എം.ജി സർവകലാശാലകള്‍ക്കുകീഴില്‍ ആലപ്പുഴ, എറണാകുളം ഇടുക്കി ജില്ലകളിലെ എയിഡഡ് കോളജ് അധ്യാപകരുടെ നിയമന ഉത്തരവും ശമ്പളവും ആനുകൂല്യങ്ങളുമാണ് എറണാകുളം മേഖല ഓഫിസിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം തീര്‍പ്പാകാതെ കിടക്കുന്നത്. സര്‍വകലാശാലയുടെ അംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് നിയമന ഉത്തരവ് നല്‍കി ശമ്പളം അനുവദിക്കേണ്ടത് എറണാകുളം കോളജ് വിദ്യാഭ്യാസ മേഖല ഓഫിസില്‍നിന്നാണ്. 2015ല്‍ ആലപ്പുഴയിലെ എയിഡഡ് കോളജുകളില്‍ അധ്യാപകരായി ജോലിയില്‍ പ്രവേശിച്ച നിരവധിപേർക്ക് മൂന്നുവര്‍ഷമായി ശമ്പളമോ ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല. നിമന അംഗീകാരത്തിനുള്ള ഫയലുകള്‍ മൂന്നുമുതല്‍ ആറുമാസം വരെ ഒറ്റ ഉദ്യോഗസ്ഥ​െൻറ മേശപ്പുറത്ത് വിശ്രമിക്കുന്നതായി പരാതിയില്‍ പറയുന്നു. നിയമന അംഗീകാരത്തിന് കഴിഞ്ഞ ഡിസംബറില്‍ എറണാകുളം ഓഫിസിലെത്തിയ ഒരു ഫയലില്‍ അധ്യാപകന് മതിയായ യോഗ്യതയിെല്ലന്ന് ഒരു ഉദ്യോഗസ്ഥന്‍ കുറിപ്പെഴുതി. 2009 ജൂൈലയിലെ യു.ജി.സി ചട്ടം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുകയോ പിഎച്ച്. ഡി നേടുകയോ ചെയ്തവര്‍ക്ക് നെറ്റ് യോഗ്യത ആവശ്യമില്ല. ഇത് അംഗീകരിച്ച് 2010ല്‍തന്നെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. യു.ജി.സി നിയമമനുസരിച്ച് 2014ല്‍ എം.ജി സർവകലാശാലയില്‍നിന്ന് ഗവേഷണബിരുദം നേടിയ അധ്യാപക​െൻറ നിയമന ഉത്തരവിലാണ് എറണാകുളം ഓഫിസിലെ ഉദ്യോഗസ്ഥന്‍ കുറിപ്പെഴുതിയത്. ഇതുമൂലം അധ്യാപകന് രണ്ടരവര്‍ഷത്തെ ശമ്പളവും ആനുകൂല്യവും നിഷേധിക്കപ്പെട്ടു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story