Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 4:59 AM GMT Updated On
date_range 4 March 2018 4:59 AM GMTനീർപാലത്തിന് മുകളിലെ ഇരുചക്ര വാഹന ഗതാഗതം അപകടഭീതി ഉയർത്തുന്നു
text_fieldsbookmark_border
ആലുവ: പെരിയാർവാലി . കനാൽ വെള്ളം ആലങ്ങാട് ഭാഗത്തേക്ക് കൊണ്ടുപോകാൻ മാർക്കറ്റ് ഭാഗത്തുനിന്ന് തുടങ്ങി യു.സി കോളജിനടുത്ത് അവസാനിക്കുന്ന നീർപാലത്തിലാണ് ബൈക്ക് യാത്ര ദുരിതമായത്. നാളുകളായി സ്ലാബുകൾ തകർന്നും കൈവരികൾ പൊട്ടിപ്പൊളിഞ്ഞും കിടക്കുകയാണ് പാലം. നാട്ടുകാർ നിവേദനം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. സമീപകാലത്തായി ഇതുവഴിയുള്ള ഇരുചക്ര വാഹന ഗതാഗതം വർധിച്ചിട്ടുണ്ട്. പാലത്തിലൂടെ ബൈക്കുകളിൽ വന്ന് മാലിന്യം പെരിയാറ്റിലേക്ക് തള്ളുന്നതും പതിവായി. കോഴി അവശിഷ്ടം അസഹനീയ ദുർഗന്ധത്തിനും ഇടയാക്കുന്നു. പ്രദേശവാസികൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറ ഇതുസംബന്ധിച്ച് പെരിയാർവാലി എകിസിക്യൂട്ടിവ് എൻജിനീയർക്കും പൊലീസ് മേധാവിക്കും നഗരസഭ സെക്രട്ടറിക്കും പരാതി നൽകി. പാലത്തിലൂടെയുള്ള ബൈക്ക് യാത്ര തടയണമെന്നാണ് ആവശ്യം. മാലിന്യം തള്ളുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടതായി പ്രസിഡൻറ് ഹംസകോയ, ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story