Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:14 PM GMT Updated On
date_range 30 Jan 2018 2:14 PM GMTറോഡ് മുറിച്ചുകടക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ചാൽ പിടിവീഴും
text_fieldsbookmark_border
ആലുവ: റോഡ് മുറിച്ചുകടക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചാൽ പൊലീസിെൻറ പിടിവീഴും. മൊബൈലിൽ സംസാരിച്ച് അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പെറ്റി കേസ് എടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. റൂറൽ ജില്ല പൊലീസിെൻറ നേതൃത്വത്തിൽ ജില്ലതല റോഡ് സേഫ്റ്റി ആക്സിഡൻറ് റിവ്യൂ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കാൻ തീരുമാനിച്ചത്. റോഡ് അപകടം കുറക്കാൻ വാഹന പരിശോധന കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു. ദേശീയപാതയോരങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ആലുവ ജില്ല പൊലീസ് ആസ്‌ഥാനത്ത് നടന്ന യോഗത്തിന് ജില്ല പൊലീസ് മേധാവി എ.വി. ജോർജ് നേതൃത്വം നൽകി. പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുത്തു. റൂറൽ നാർകോട്ടിക് സെൽ എ.എസ്.പി സുജിത്ദാസ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ആർ.ടി.ഒ എ.കെ. ശശികുമാർ, ഇടപ്പള്ളി ദേശീയപാത റോഡ് ഡിവിഷൻ അസി. എക്സി. എൻജിനീയർ കെ.പി. സന്തോഷ് കുമാർ, കല്ലൂർക്കാട് അസി. എക്സി. എൻജിനീയർ സജിത് കുമാർ എന്നിവർ സംസാരിച്ചു. റൂറൽ ജില്ലയിലെ ഇൻസ്പെക്ടർമാരും മറ്റ് പൊലീസ് ഉദ്യോഗസ്‌ഥരും അവലോകന യോഗത്തിൽ പങ്കെടുത്തു. എല്ലാ മാസങ്ങളിലും ആക്സിഡൻറ് റിവ്യൂ കമ്മിറ്റി നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story