Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലടി സമാന്തര പാലം:...

കാലടി സമാന്തര പാലം: സ്ഥലം അളക്കൽ ആരംഭിച്ചു

text_fields
bookmark_border
കാലടി: കാലടി ശ്രീശങ്കര പാലത്തിന് സമാന്തരമായ പാലത്തിനും അനുബന്ധ റോഡിനുമുള്ള സ്ഥലം അളന്ന് കല്ലിട്ട് തിരിക്കുന്നതിന് നടപടി ആരംഭിച്ചു. ചെങ്ങൽ ഭാഗത്തുള്ള സൂപ്പർ മാർക്കറ്റിന് സമീപം നടന്ന ചടങ്ങിൽ ഇന്നസ​െൻറ് എം.പി സർേവ നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പാലത്തിനായി 42 കോടി വകയിരുത്തി ആറുവർഷം പിന്നിടുമ്പോഴാണ് നിർമാണ നടപടികളിലേക്ക് കടക്കുന്നതെന്നും പാലത്തി​െൻറ മാതൃകക്ക് ഈ മാസം അവസാനത്തോടെ അന്തിമരൂപം നൽകുമെന്നും ഇന്നസ​െൻറ് എം.പി പറഞ്ഞു. പാലത്തി​െൻറ മാതൃക സംബന്ധിച്ച അനിശ്ചിതത്വംമൂലമാണ് നടപടികളിലേക്ക് കടക്കാതിരുന്നത്. കാലതാമസമില്ലാതെ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് ശ്രമിക്കുന്നതെന്നും എം.പി അറിയിച്ചു. എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, മുൻ മന്ത്രി ജോസ് തെറ്റയിൽ, പഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി, ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ, സി.പി.എം ഏരിയ സെക്രട്ടറി സി.കെ. സലിംകുമാർ എന്നിവർ പങ്കെടുത്തു. പി.ഡബ്ല്യു.ഡി സെൻട്രൽ സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ടി.കെ. ബൽദേവ്, റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എം.ടി. ഷാബു, അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.കെ. ഷാമോൻ, അസി. എൻജിനീയർ ഇ.പി. സൈനബ, ഓവർസീയർ സുരേഷ് ബാബു, കൃഷ്ണകുമാർ എന്നിവരാണ് സ്ഥലം അളന്നുതിരിക്കുന്നതിന് നേതൃത്വം നൽകുന്നത്. അളന്ന് കല്ലിട്ടത് നടപടിക്രമം പൂർത്തിയാക്കാതെയെന്ന്; എം.എൽ.എമാർ പ്രതിഷേധിച്ചു കാലടി: സമാന്തരപാലത്തിനും അനുബന്ധ റോഡിനുമായുള്ള സ്ഥലം അളന്ന് കല്ലിട്ട് തിരിക്കുന്ന പ്രവൃത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് നടത്തുന്നതെന്ന് ആരോപിച്ച് എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി എന്നിവർ പ്രതിഷേധിച്ചു. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് 42 കോടി അനുവദിച്ച പദ്ധതി സാങ്കേതിക കാരണങ്ങളാൽ അനിശ്ചിതത്വത്തിലായി. എൽ.ഡി.എഫ് സർക്കാർ 92 കോടിയായി വർധിപ്പിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന് റോജി എം. ജോൺ എം.എൽ.എ പറഞ്ഞു. രൂപരേഖ പൂർത്തിയായിട്ടില്ല. സ്ഥലം ഏറ്റെടുക്കേണ്ട വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇതുവരെ നോട്ടീസോ മറ്റ് അറിയിപ്പോ നൽകിയിട്ടില്ല. കിഫ്ബിയിൽ പദ്ധതി രൂപരേഖ സമർപ്പിച്ച് സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യണം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനവും നടത്തണം. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അളന്നുതിരിക്കലിന് തുടക്കമിട്ടതെന്ന് അറിയില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിൽ പ്രതിഷേധിക്കുന്നതായും റോജി എം. ജോൺ എം.എൽ.എ പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻറ് ഉൾെപ്പടെ ജനപ്രതിനിധികളെയും അറിയിക്കാതെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് പ്രതിഷേധാർഹമാണെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. രൂപരേഖ പ്രകാരം പുതിയ പാലം ഏകദേശം 45 ഡിഗ്രിയോളം ചരിഞ്ഞാണ് നിർമിക്കുന്നത്. കാഞ്ഞൂർ-കാലടി റോഡിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫ്ലൈ ഓവർ നിർമിക്കണമെന്നും പാലത്തി​െൻറ അലൈൻമ​െൻറി​െൻറ കാര്യത്തിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. സർക്കാറി​െൻറ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും പറഞ്ഞു. സമാന്തര റോഡുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്നവരും പ്രതിഷേധവുമായി ചടങ്ങിൽ എത്തിയിരുന്നു. േപ്രക്ഷിതരാം, കടുക്കാപ്പിള്ളി എന്നീ റോഡുകളുടെ വീതി കൂട്ടാത സമാന്തര റോഡ് നിർമിക്കുന്നതിൽ ദൂരുഹതയുള്ളതായി ഭൂമി നഷ്ടപ്പെടുന്ന എട്ടിയാട്ടുക്കര കുഞ്ഞുമുഹമ്മദ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story