Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജി.എസ്​.ടിയും ക്വാറി...

ജി.എസ്​.ടിയും ക്വാറി ഉൽപന്നങ്ങളുടെ വിലവർധനവും; നിർമാണ മേഖല സ്​തംഭനത്തിൽ

text_fields
bookmark_border
പള്ളിക്കര: ജി.എസ്.ടിയും ക്വാറി ഉൽപന്നങ്ങളുടെ വിലവർധനവും ആവശ്യത്തിന് നിർമാണ സാമഗ്രികൾ ലഭിക്കാത്തതും നിർമാണ മേഖലയെ സ്തംഭനത്തിലാക്കി. തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള റോഡ് നിർമാണം ഉൾപ്പെടെ മാർച്ച് 31നകം തീർക്കേണ്ടതാണെന്നിരിക്കെ നിർമാണ പ്രവർത്തനങ്ങൾ ഏെറ്റടുക്കാൻ കരാറുകാർ തയാറല്ലാത്തതാണ് പ്രധാന പ്രശ്നം. കഴിഞ്ഞ മാർച്ചിൽ പദ്ധതിയുടെ കരട് തയാറാക്കുമ്പോൾ ജി.എസ്.ടി നിലവിൽ വന്നിരുന്നില്ല. അതുകൊണ്ട് തന്നെ അത്തരം നിർമാണങ്ങൾക്ക് കരാർ നൽകുമ്പോൾ ജി.എസ്.ടി ഉൾപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയുകയില്ല. എന്നാൽ, കരാറുകാർ 12 മുതൽ 18 ശതമാനം വരെ ജി.എസ്.ടി നൽകുകയും വേണം. ഇതിന് പുറമേ ക്വാറി ഉൽപന്നങ്ങളുടെ അമിതമായ വിലവർധനവും നിർമാണ പ്രവർത്തനങ്ങൾ നിലക്കാനിടയാക്കി. കഴിഞ്ഞ മാർച്ചിൽ മെറ്റലുകൾക്ക് 22 രൂപയായിരുെന്നങ്കിൽ ഇപ്പോൾ 38 രൂപ മുതൽ 40 രൂപയായി വർധിച്ചിരിക്കുകയാണ്. കൂടാതെ പരിസ്ഥിതി പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി ക്വാറികൾ അടച്ച് പൂട്ടിയതോടെ സാമഗ്രികൾക്ക് തോന്നിയ വിലയായി. അതുകൊണ്ട് തന്നെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തവർക്ക് അത് പൂർത്തികരിക്കാനും കഴിയാത്ത അവസ്ഥയാണ്. കൂടാതെ എസ്.എസി വിഭാഗം കോളനി നവീകരണങ്ങളും മുടങ്ങി ക്കിടക്കുകയാണ്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു എന്നിരിക്കെ പണം പാഴാകുമോ എന്ന പേടിയിലാണ് ത്രിതല പഞ്ചായത്തുകൾ. കൂടാതെ പല പഞ്ചായത്തുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും പ്രശ്നങ്ങൾ രൂക്ഷമാക്കിയിട്ടുണ്ട്. ഒരു അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറുടെ കീഴിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തും 12 ഗ്രാമ പഞ്ചായത്തുകളുമാണ് ഉള്ളത്. ഒരു എ.ഇക്ക് രണ്ടും മൂന്നും പഞ്ചായത്തുകൾ നോക്കേണ്ട അവസ്ഥയാണ്. ഇവർക്ക് നിർമാണ മേഖലയിൽ എത്തുന്നതിന് വാഹന സൗകര്യങ്ങളും ഇല്ല. ഇതിന് പുറമേ പഞ്ചായത്തുകളുടെ തൊഴിലുറപ്പ്, വീടുകൾ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ പരിഹരിക്കേണ്ടിയിരിക്കുമ്പോൾ എങ്ങനെയാണ് ദിവസങ്ങൾക്കുള്ളിൽ പണം പാഴാകാതെ നിർമാണ പ്രവർത്തനങ്ങൾ എങ്ങനെ പൂർത്തീകരിക്കാം എന്ന നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് ഭരണ സമിതികളും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story