Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 5:30 AM GMT Updated On
date_range 11 Feb 2018 5:30 AM GMTറോഡ് സേഫ്റ്റി അതോറിറ്റി: കലക്ടർെക്കതിരെ എം.എൽ.എയുെട എഫ്.ബി പോസ്റ്റ്
text_fieldsbookmark_border
കായംകുളം: ദേശീയപാത കുരുതിക്കളമാകുേമ്പാഴും നടപടി സ്വീകരിക്കുന്നതിൽ വിമുഖത കാട്ടുന്ന കലക്ടർക്കെതിരെ പ്രതിഷേധവുമായി കായംകുളം എം.എൽ.എ യു. പ്രതിഭ. ബുധനാഴ്ചക്കുമുമ്പ് പരിഹാരമായില്ലെങ്കിൽ ദേശീയപാതയിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നാണ് എഫ്.ബി പോസ്റ്റിലൂടെ എം.എൽ.എ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു വർഷത്തിനിടെ 32 പേരാണ് റോഡപകടങ്ങളിൽ മണ്ഡലത്തിൽ മരണപ്പെട്ടത്. കൂടുതൽ അപകടങ്ങളും ദേശീയപാതയിൽ കരീലക്കുളങ്ങരക്കും കൊറ്റുകുളങ്ങരക്കും ഇടയിലാണ് സംഭവിച്ചത്. ദേശീയപാത അതോറിറ്റിയും റോഡ് സേഫ്റ്റി അതോറിറ്റിയും പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കുന്നില്ല. നിരവധി ജീവൻ പൊലിഞ്ഞിട്ടും കണ്ണടച്ചിരിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. റോഡ് സേഫ്റ്റി അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കഴിഞ്ഞമാസം 18ന് കലക്ടർക്ക് പരിഹാരം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് കുത്തിയിരിപ്പ് സമരത്തിന് തീരുമാനിച്ചതെന്നാണ് എം.എൽ.എ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story