Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 4:59 AM GMT Updated On
date_range 11 Feb 2018 4:59 AM GMTഅർബുദ പരിരക്ഷ കൂട്ടായ്മയിലൂടെയേ സാധ്യമാകൂ
text_fieldsbookmark_border
കളമശ്ശേരി: ചികിത്സരംഗത്ത് ഒന്നോ രണ്ടോ വ്യക്തികൾ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പരിഹരിക്കാവുന്ന ഒന്നല്ല അർബുദ പരിരക്ഷയെന്നും അത് കൂട്ടായ്മയിലൂടെയേ സാധ്യമാകൂവെന്നും അർബുദ ചികിത്സ വിദഗ്ധൻ ഡോ. എം.വി. പിള്ള. കളമശ്ശേരി കാൻസർ സെൻററിൽ മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർക്കും ജൂനിയർ ബിരുദാനന്തര വിദ്യാർഥികൾക്കും അർബുദ നിയന്ത്രണത്തിനുള്ള പ്രത്യേക പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.സി.സി കമ്യൂണിറ്റി ഓേങ്കാളജിസ്റ്റ് ഡോ. ബാബു മാത്യു അധ്യക്ഷത വഹിച്ചു. ഡോ. മഞ്ജുള സംസാരിച്ചു. കാൻസർ സെൻറർ മെഡിക്കൽ സൂപ്രണ്ട് ഡോ. പി.ജി. ബാലഗോപാൽ സ്വാഗതവും ആർ.എം.ഒ ഡോ. പോൾ ജോർജ് നന്ദിയും പറഞ്ഞു. ഇൻഫർമേഷൻ ബുക്ക് ലെറ്റിെൻറ പ്രകാശനം ഡോ. എം.വി. പിള്ള, ഡോ. മഞ്ജുളക്ക് നൽകി നിർവഹിച്ചു. ലഹരിവിരുദ്ധ പ്രസ്ഥാനത്തിന് തുടക്കമായി കൊച്ചി: ലയണ്‍സ് ക്ലബിെൻറ നേതൃത്വത്തിൽ വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. മണപ്പുറം ഫൗണ്ടേഷന്സിെൻറ ജീവകാരുണ്യ ശാഖയുമായി കൈകോര്‍ത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. എക്‌സൈസ് കമീഷണര്‍ കെ.എ. നെല്‍സണ്‍, ലയണ്‍സ് ഗവര്‍ണര്‍ എബ്രഹാം ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. സി.എ. രവീന്ദ്രന്‍, ലയണ്‍സ് ജയിംസ്, ടോക് എച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പി.ജെ. ജോസഫ്, പ്രിന്‍സിപ്പൽ ടോമി പുത്തനങ്ങാടി എന്നിവര്‍ സംസാരിച്ചു. ഷൂട്ടിങ്ങിന് പൊതുനിരത്തിൽ പ്രകടനം കളമശ്ശേരി: സിനിമ ഷൂട്ടിങ്ങിെൻറ ഭാഗമായി പൊതുനിരത്തിൽ നടത്തിയ പ്രകടനത്തെത്തുടർന്ന് ജനം വലഞ്ഞു. ഏലൂർ ഫാക്ട് ഗ്രൗണ്ടിൽ നടക്കുന്ന ഷൂട്ടിങ്ങിെൻറ പ്രകടനമാണ് പൊതുനിരത്തിൽ നടന്നത്. നൂറുകണക്കിനുപേർ പങ്കെടുത്ത പ്രകടനം ഷൂട്ടിങ് കേന്ദ്രത്തിൽനിന്ന് ഫാക്‌ട് ജങ്ഷൻ കറങ്ങിയാണ് നടത്തിയത്. ഇതേതുടർന്ന് പൊതുജനങ്ങളും ഇരുചക്രവാഹനയാത്രികരും ഓട്ടോറിക്ഷക്കാരുമാണ് ദുരിതമനുഭവിച്ചത്. ഫാക്ട് അധികൃതരുടെ അനുമതിയോടെയാണ് ഗ്രൗണ്ടിൽ ഷൂട്ടിങ് നടക്കുന്നതെങ്കിലും പൊതുനിരത്തിൽ നടത്താനുള്ള അനുമതി വാങ്ങിയിട്ടില്ലെന്ന് ഏലൂർ എസ്.ഐ എ.എൽ. അഭിലാഷ് അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ആറിനായിരുന്നു പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story