Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചുങ്കം ഷാപ്പിലെ...

ചുങ്കം ഷാപ്പിലെ കൊലപാതകം: എട്ട് പ്രതികള്‍ക്കും ജീവപര്യന്തവും പിഴയും

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ ചുങ്കം ഷാപ്പില്‍വെച്ച് ജീവനക്കാരനായ ആലപ്പുഴ തിരുമല പുതുവനപറമ്പില്‍ മണിയ​െൻറ മകന്‍ മണിലാലിനെ (24) കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കും ജീവപര്യന്തം. ചുങ്കം മുക്കവലക്കല്‍ സ്വദേശികളായ കന്നിട്ടപ്പറമ്പില്‍ ശരത് (29), പുത്തന്‍പറമ്പില്‍ റസീബ് (27), പുത്തന്‍ചിറയില്‍ രാകേഷ് (29), സഹോദരന്‍ രജീഷ് (27), പുത്തന്‍ചിറയില്‍ രതീഷ് (31), തൗഫീക്ക് മന്‍സിലില്‍ തന്‍സില്‍ (28), പത്തുതറ വീട്ടില്‍ അഭി (27), കുണ്ടലേത്ത് ചിറയില്‍ സിയാദ് (35) എന്നിവരെയാണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണമെന്ന് ആലപ്പുഴ അഡീഷനല്‍ ജില്ല ജഡ്ജി വിധിച്ചു. 2010 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം. എട്ടാം പ്രതി സിയാദും സുഹൃത്തുക്കളും മാര്‍ച്ച് ഏഴിന് ചുങ്കം ഷാപ്പില്‍ മദ്യപിക്കാൻ വന്നു. മദ്യലഹരിയില്‍ മണിലാലുമായി വാക്കേറ്റമുണ്ടായി. അന്ന് രാത്രി സഹപ്രവര്‍ത്തകനും കേസിലെ ഒന്നാം സാക്ഷിയുമായ ശ്യാംകുമാറിനൊപ്പം വീട്ടിലേക്ക് പോയ മണിലാലുമായി സിയാദ് വീണ്ടും വാക്കേറ്റമുണ്ടായി. ഈ വിരോധംമൂലം മണിലാലിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍ സിയാദി​െൻറ പ്രേരണയാല്‍ ഷാപ്പില്‍ എത്തി മണിലാലുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കള്ളുകുപ്പി വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മരണഭയത്താല്‍ ശ്യാംകുമാറും മണിലാലും ഷാപ്പിന് സമീപത്തെ അടുക്കളയിൽ കയറി വാതിലടച്ചു. പ്രതികൾ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറുകയും ഒന്നാം പ്രതി ശരത് മണിലാലി​െൻറ ഇടതുനെഞ്ചില്‍ കള്ളുകുപ്പികൊണ്ട് കുത്തുകയും മറ്റൊരു പ്രതി റസീബ് ശ്യാംകുമാറിനെ കുപ്പികൊണ്ട് തലക്കടിക്കുകയും ചെയ്തെന്നാണ് കേസ്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മണിലാല്‍ മരിച്ചു. സമീപത്തുള്ള ആലപ്പുഴ ഫയര്‍ഫോഴ്‌സ് ഓഫിസിലെ ഉദ്യോഗസ്ഥരാണ് മണിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കേസില്‍ 15 സാക്ഷികളെ വിസ്തരിച്ചു. ആലപ്പുഴ സൗത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ചത് അന്നത്തെ സി.ഐ ആയിരുന്ന ഇപ്പോഴത്തെ ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബി ആയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story