Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാന്‍ഡ്സെറ്റ്...

ബാന്‍ഡ്സെറ്റ് കലാകാര​െൻറ കൊലപാതകം: പ്രതികള്‍ക്ക് ജീവപര്യന്തവ​ും പിഴയും

text_fields
bookmark_border
മാവേലിക്കര: ബാന്‍ഡ്സെറ്റ് കലാകാരനായ കൊല്ലം പള്ളിപ്പുറം അനുഗ്രഹ നഗറില്‍ 181-ാം വീട്ടില്‍ ഡെസ്റ്റമനെ (26) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി തഴക്കര കല്ലിമേല്‍ വരിക്കോലേത്ത് റോബിന്‍ ഡേവിഡ് (23), രണ്ടാം പ്രതി അറുന്നൂറ്റിമംഗലം പൂയപ്പള്ളില്‍ പുത്തന്‍വീട്ടില്‍ ബിബിന്‍ വർഗീസ് (സായിപ്പ് -23) എന്നിവർക്ക് ജീവപര്യന്തം കഠിന തടവും അഞ്ചുലക്ഷം രൂപ വീതം പിഴയും. ഡെസ്റ്റമ​െൻറ മാതാവ് ഷാര്‍ലറ്റിന് പ്രതികള്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷംകൂടി ശിക്ഷ അനുഭവിക്കണെമന്ന് മാവേലിക്കര അഡീ. ജില്ല കോടതി വിധിച്ചു. 2015 ഏപ്രില്‍ 13ന് പുലര്‍ച്ച 1.30നായിരുന്നു സംഭവം. കൊച്ചാലുംമൂട് ജില്ല കൃഷിത്തോട്ടത്തിന് സമീപമുള്ള പമ്പില്‍നിന്ന് ബൈക്കില്‍ പെട്രോള്‍ നിറക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡെസ്റ്റമനും ആറ് സുഹൃത്തുക്കളും രാത്രി ശാസ്താംകോട്ടയിലെ പരിപാടിക്കുശേഷം പൊറ്റമേല്‍ കടവിലുള്ള ദേവാലയത്തിലെ റാസയില്‍ മേളം കാണാൻ എത്തി. ഡെസ്റ്റമിനുൾപ്പെടെയുള്ള മറ്റുള്ളവര്‍ കൊല്ലകടവിലെ സുഹൃത്തി​െൻറ വീട്ടില്‍ കയറി ഭക്ഷണം കഴിച്ചശേഷം രാത്രി 12.45ന് കൊല്ലത്തേക്ക് മടങ്ങി. ഇവര്‍ ബൈക്കില്‍ പെട്രോള്‍ നിറക്കാന്‍ പമ്പില്‍ കയറി. പിന്നാലെ എത്തിയ കാറി​െൻറ ഡിക്കി തുറന്ന് കിടക്കുകയാണെന്ന വിവരം കാറിലിരുന്നവരെ അറിയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. കാറിലുണ്ടായിരുന്ന ബിബിനും റോബിനും ഡെസ്റ്റമിനെയും സുഹൃത്തുക്കളെയും അസഭ്യം പറയുകയും ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ബൈക്കെടുത്ത് പോകാന്‍ ശ്രമിച്ച ഡെസ്റ്റമനെയും സുഹൃത്തുക്കളെയും ജില്ല കൃഷിതോട്ടം ഓഫിസിന് മുന്നില്‍ കാർ കുറുകെ വെച്ച് പ്രതികള്‍ തടഞ്ഞുനിര്‍ത്തി. ഇവിടെെവച്ച് വീണ്ടും വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായി. ഇതിനിടെ കത്തിയെടുത്ത റോബിന്‍ ഡെസ്റ്റമനെ അഞ്ച് തവണ കുത്തി. കുത്തുകൊണ്ട് വീണ ഡസ്റ്റമിനെ എടുക്കാന്‍ സമ്മതിക്കാതെ ഇവര്‍ സുഹൃത്തുക്കളെ കത്തികാട്ടി വിരട്ടുകയും ചെയ്തു. വാഹന സൗകര്യം ഇല്ലാതിരുന്നതിനാല്‍ ബൈക്കില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 24 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും 28 തൊണ്ടിമുതലുകളും ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story