Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹർത്താലിെൻറ പേരിൽ...

ഹർത്താലിെൻറ പേരിൽ സംഘർഷം; 15 പേർ പിടിയിൽ

text_fields
bookmark_border
ആലപ്പുഴ: കശ്മീരിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കാൻ ആഹ്വാനംചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹർത്താലി​െൻറ പേരിൽ നഗരത്തിൽ സംഘർഷം. ചിലയിടങ്ങളിൽ കടകൾ തല്ലിത്തകർത്തു. ബലംപ്രയോഗിച്ച് അടപ്പിക്കാൻ ശ്രമിച്ചത് വ്യാപാരികളും സമരക്കാരും തമ്മിൽ സംഘർഷത്തിനും ഇടയാക്കി. ഇതേ തുടർന്ന് 15ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയടപ്പിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്തതാണ് സമരക്കാരെ പ്രകോപിതരാക്കിയത്. സംഭവം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പൊലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘർഷത്തി​െൻറ പശ്ചാത്തലത്തിൽ നഗരത്തിൽ കടകളടക്കാൻ വ്യാപാരികളും നിർബന്ധിതമായി. അനിഷ്ട സംഭവം ഒഴിവാക്കാനായി കൂടുതൽ പേരെ കരുതൽ തടങ്കലിലും സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെ പത്തോടെ പ്രകടനമായി എത്തിയായിരുന്നു ഇവർ കടകൾ പൂട്ടിക്കാൻ ശ്രമിച്ചത്. നഗരത്തിലെ സക്കരിയബസാർ, ബോട്ടുജെട്ടി, മുല്ലക്കൽ, ഇർഷാദ് പള്ളി പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘങ്ങൾ എത്തിയത്. ആരാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന ചോദ്യത്തിന് വാട്സാപ്പിലും ഫേസ്ബുക്കിലും സന്ദേശം കണ്ടിരുന്നില്ലേ എന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. സംഭവത്തെ തുടർന്ന് പൊലീസ് പട്രോളിങ് ശക്തമാക്കാൻ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ നിർദേശിച്ചു. അതി​െൻറ അടിസ്ഥാനത്തിൽ സൗത്ത്, നോർത്ത് പൊലീസ് നഗരത്തിൽ ശക്തമായ കാവൽ ഏർപ്പെടുത്തി. ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ ചിലര്‍ മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനവും നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story