Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:35 AM GMT Updated On
date_range 30 Nov 2017 5:35 AM GMTപൂർണത്രയീശ ക്ഷേത്രത്തിലെ സ്വർണ നെറ്റിപ്പട്ടം ഉരുക്കിയത് ഉചിതമായില്ലെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പഴയ സ്വർണ നെറ്റിപ്പട്ടം ഉരുക്കിയത് ഉചിതമായ നടപടിയല്ലെന്ന് ഹൈകോടതി. മേലിൽ ഇത്തരം കാര്യങ്ങളിൽ പൗരാണികമൂല്യവും ചരിത്രപരമായ പ്രാധാന്യവും കണക്കിലെടുക്കണമെന്നും തേയ്മാനം സംഭവിച്ചതുമായ വിലപിടിപ്പുള്ള വസ്തുക്കൾ ക്ഷേത്രത്തിൽനിന്ന് മാറ്റുന്നതിനുമുമ്പ് ബന്ധപ്പെട്ട അധികൃതരെക്കൊണ്ട് ദേവസ്വം ബോർഡ് ആസ്തിവിവരപ്പട്ടിക തയാറാക്കണമെന്നും ഡിവിഷൻബെഞ്ച് നിർദേശിച്ചു. പുതിയ സ്വർണ നെറ്റിപ്പട്ടത്തിെൻറ നിർമാണം അഭിഭാഷക കമീഷെൻറ സഹായത്തോടെ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ പഴയ നെറ്റിപ്പട്ടം ഉരുക്കി പുതിയതു നിർമിക്കാൻ 2016 ഫെബ്രുവരി 25നാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്. പഴയ സ്വർണ നെറ്റിപ്പട്ടത്തിലെ കല്ലുകൾ പുതിയതിൽ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. പഴയ നെറ്റിപ്പട്ടത്തിെൻറ ചരിത്രപരമായ മൂല്യം കണക്കാക്കാതെയുള്ള നടപടിയെ ചോദ്യം ചെയ്ത് തൃപ്പൂണിത്തുറ സ്വദേശി എസ്. അനുജൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയും തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ സ്വർണവും വിലയേറിയ കല്ലുകളും ക്ഷേത്രത്തിൽനിന്ന് മാറ്റരുതെന്നാവശ്യപ്പെട്ട് ടി.ജി. മോഹൻദാസ് നൽകിയ ഹരജിയുമാണ് ഹൈകോടതി പരിഗണിച്ചത്. ഇത്തരം കാര്യങ്ങൾ അവഗണിക്കുന്നത് ഭരണപരമായ വീഴ്ചയായി കണക്കാക്കി ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story