Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:38 AM GMT Updated On
date_range 29 Nov 2017 5:38 AM GMTവാഗമൺ കേസ്: സാക്ഷി വിസ്താരം ഇന്ന് സാക്ഷിയുടെ വീട്ടിൽ
text_fieldsbookmark_border
കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരം ബുധനാഴ്ച നടക്കുക സാക്ഷിയുടെ വീട്ടിൽ. പ്രധാന സാക്ഷിയായി എൻ.െഎ.എ പരിഗണിക്കുന്ന ആദ്യ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ തൊടുപുഴ സ്വദേശി ഷാജിമോെൻറ വിസ്താരമാണ് തൊടുപുഴയിലെ വീട്ടിൽ നടക്കുക. മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്ന് എസ്.െഎയായിരുന്ന ഷാജിമോൻ അന്വേഷിച്ചിരുന്നു. എന്നാൽ, ഏതാനും വർഷങ്ങളായി തളർന്ന് കിടപ്പിലായ ഇദ്ദേഹത്തിന് വിചാരണ കോടതിയായ കൊച്ചിയിലെ എൻ.െഎ.എ കോടതിയിൽ ഹാജരാവാൻ കഴിയാത്തതിനെത്തുടർന്നാണ് വിസ്താരം വീട്ടിലാക്കിയത്. തൊടുപുഴയിലെ മജിസ്ട്രേറ്റായിരിക്കും വിസ്തരിക്കുക. എൻ.െഎ.എ കോടതിയുടെ നിർദേശപ്രകാരമാണ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിസ്താരത്തിനായി മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയത്. വിസ്താരത്തിനുശേഷം മൊഴി അടക്കമുള്ള കാര്യങ്ങൾ കോടതിക്ക് കൈമാറും. ഇദ്ദേഹത്തിേൻറത് പൂർത്തിയായാൽ കേസിൽ എൻ.െഎ.എ ഉദ്യോഗസ്ഥരുടെ വിസ്താരം മാത്രമാണ് അവശേഷിക്കുന്നത്. 80 സാക്ഷികളെ വിസ്തരിക്കാൻ തീരുമാനിച്ചതിൽ 76 പേരുടേയും ഇതിനകം പൂർത്തിയായി. അഹമ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപ്പാല്‍ ജയിലുകളില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് വിചാരണ നടത്തുന്നത്. 38 പ്രതികളുള്ള കേസില്‍ 31ാം പ്രതി ശൈഖ് മെഹബൂബ് ഭോപ്പാലില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. അബ്ദുൽ സുബ്ഹാൻ ഖുറൈശി, വാസിഖ് ബില്ല എന്നീ പ്രതികൾ ഒളിവിലാണ്. അവശേഷിക്കുന്ന 35 പ്രതികളാണ് വിചാരണ നേരിടുന്നത്. 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ കോട്ടയം വാഗമണ്ണിലെ തങ്ങള്‍പാറയില്‍ സിമി പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്ന് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story