Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെനിയയിലെ...

കെനിയയിലെ ഇരുട്ടറയില്‍നിന്ന്​ പ്രവീണ്‍ പ്രഭാകരന്​ മോചനം

text_fields
bookmark_border
പത്തനാപുരം: മൂന്നരവര്‍‍‍ഷത്തെ കാത്തിരിപ്പിന് വിരാമം. കെനിയയിലെ ഇരുട്ടറയില്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ച പ്രവീണ്‍ പ്രഭാകരനെ കോടതി വെറുതെവിട്ടു. പത്തനാപുരം പുന്നല കറവൂര്‍ പ്രഭ വിലാസത്തില്‍ പ്രഭാകരന്‍ നായര്‍-ദേവയാനി ദമ്പതികളുടെ മകന്‍ പ്രവീണും (27) ഡൽഹി സ്വദേശി വികാസ് ബല്‍വാനുമാണ് മോചിതരാകുന്നത്. വ്യാഴാഴ്ച ഇന്ത്യൻ സമയം 3.30നാണ് വിധിയുണ്ടായത്. സാക്ഷി വിസ്താരത്തി​െൻറയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇരുവരും തെറ്റുകാരല്ലെന്ന് കോടതി വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവാളികൾ അല്ലാത്തവരെ തടവിൽവെക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷ​െൻറ അപ്പീലിൽ കോടതി തിങ്കളാഴ്ച വിധി പറയും. നിലവില്‍ ആറ് പാകിസ്താനികളും ഒരു ഇറാനിയും അടങ്ങുന്ന തൊഴിലാളികളും പ്രവീണ്‍ അടക്കമുള്ള രണ്ട് ഇന്ത്യന്‍ വിദ്യാർഥികളുമാണ് തടവിലുള്ളത്. 'മാധ്യമം' ആണ് പ്രവീണി​െൻറ ദുരിതജീവിതം പുറംലോകത്ത് എത്തിച്ചത്. 2013 ജൂലൈയിലാണ് പഠനം പൂര്‍ത്തിയാക്കി പരിശീലനത്തിന് ഡല്‍ഹിയിലെ ഷിപ്പിങ് ഏജന്‍സിയായ പാര്‍ക്ക് മാന്‍സണ്‍ കമ്പനിയില്‍ പ്രവീൺ എത്തിയത്. പരിശീലനം എട്ടുമാസം പൂര്‍ത്തിയായപ്പോള്‍ 2014ല്‍ കപ്പല്‍ പാകിസ്താൻ കമ്പനിക്ക് വിറ്റു. ഫെബ്രുവരിയില്‍ കപ്പല്‍ ഇറാനില്‍നിന്ന് ഷാര്‍ജയിലേക്ക് സിമൻറുമായി പോകുന്നതിനിടെ കെനിയ സമുദ്ര നിയന്ത്രണസേന കപ്പലില്‍ പരിശോധന നടത്തി. മൊംബാസയില്‍ നടന്ന പരിശോധനയില്‍ കപ്പലി​െൻറ അടിത്തട്ടിലെ ഡീസല്‍ ടാങ്കില്‍നിന്ന് അമിതയളവില്‍ മയക്കുമരുന്ന് കണ്ടെത്തിയതോടെയാണ് പ്രവീൺ അടക്കമുള്ളവർ പിടിയിലായത്. കോടതി വിധിയെ തുടര്‍ന്ന് കപ്പല്‍ കടലില്‍െവച്ചുതന്നെ ആഭ്യന്തരവകുപ്പ് ബോംബ് െവച്ച് തകര്‍ത്തു. ഷിപ്പി​െൻറ നിയന്ത്രണമുണ്ടായിരുന്ന കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ പ്രവീണി​െൻറ മോചനം വീണ്ടും തുലാസിലായി. ഇവര്‍ പഠനം നടത്തിയ ഡല്‍ഹിയിലെ സ്ഥാപനം വിദ്യാർഥികളാണെന്ന രേഖ കെനിയക്ക് നല്‍കിയെങ്കിലും എംബസിയുടെ മുദ്രയില്ലാത്തതിനാല്‍ നിരസിക്കപ്പെട്ടു. ഇതിനിടെ കൂടെ ഉണ്ടായിരുന്ന പാകിസ്താൻ തടവുകാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തതോടെ ഇവര്‍ക്കുമേല്‍ സര്‍ക്കാര്‍ കര്‍ശനനിയന്ത്രണവും ഏര്‍പ്പെടുത്തി. മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശിക്ക് പ്രവീണി​െൻറ വീട്ടുകാർ പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച കമീഷന്‍ പ്രവീണി​െൻറ മോചനത്തിനായി അടിയന്തരനടപടി കൈക്കൊള്ളാന്‍ നോര്‍ക്കയോട് ആവശ്യപ്പെട്ടതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കഴിഞ്ഞവർഷം അവസാനം വിധി പറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സാക്ഷി വിസ്താരത്തിലുണ്ടായ കാലതാമസമാണ് മോചനം വൈകിപ്പിച്ചത്. നിലവിൽ മൊംബാസയിലെ ജയിലിൽ ആണിവർ. രണ്ടാഴ്ചക്കകം രേഖകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ഇവർ സ്വന്തം മണ്ണിലെത്തും. അശ്വിൻ പഞ്ചാക്ഷരി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story