Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 4:59 AM GMT Updated On
date_range 23 Nov 2017 4:59 AM GMTശിൽപശാല സംഘടിപ്പിച്ചു
text_fieldsbookmark_border
(പടം) കൊച്ചി: കേരള മാനേജ്മെൻറ് അസോസിയേഷൻ ഡിജിറ്റൽ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട ഏകദിന . എസ്.ആർ. നായർ, അർജുൻ രവീന്ദ്രൻ പാണ്ഡവത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എൽ. നിർമല സംസാരിച്ചു. (പടം) വനിത വ്യവസായകേന്ദ്രം സ്ഥലത്ത് അംഗന്‍വാടി കെട്ടിടം; സര്‍ക്കാര്‍ അനുമതിയില്ലെന്ന് പ്രതിപക്ഷം കാക്കനാട്: ഒന്നരപ്പതിറ്റാണ്ടായി അടച്ചിട്ട നഗരസഭ വനിത വ്യവസായ കേന്ദ്രം സ്ഥലത്ത് അംഗന്‍വാടിക്ക് കെട്ടിടം നിര്‍മിക്കുന്നതിന് സർക്കാർ അനുമതിയില്ലെന്ന് പ്രതിപക്ഷം. തെങ്ങോട് കുഴിക്കാല ഭാഗത്ത് മൂന്നുനില വനിത വ്യവസായപാര്‍ക്കും രണ്ടുനില പട്ടികജാതി വനിത വ്യവസായ കേന്ദ്രങ്ങളുമാണ് 2002ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ അടച്ചിട്ടത്. ഒന്നരക്കോടി മുടക്കിയാണ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി കെട്ടിടങ്ങള്‍ നിര്‍മിച്ചത്. എന്നാല്‍, സര്‍ക്കാര്‍ അംഗീകാരംപോലും വാങ്ങാതെയാണ് ഇൗ സ്ഥലത്ത് അംഗന്‍വാടി കെട്ടിടം നിര്‍മിക്കാന്‍ നഗരസഭ പദ്ധതിയിട്ടത്. വനിത വ്യവസായ കേന്ദ്രം തുടങ്ങാന്‍ വാങ്ങിയ സ്ഥലത്ത് മറ്റെെന്തങ്കിലും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിെൻറ അനുമതി വേണമെന്നാണ് നിയമം. ഈ അനുമതിയില്ലാതെയാണ് അംഗന്‍വാടി കെട്ടിടം നിര്‍മിക്കാനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി നടപ്പാക്കാനാണ് തെങ്ങോട് വ്യവസായ പാര്‍ക്ക് നിര്‍മിച്ചത്. സ്വകാര്യ വ്യക്തികളുടെ 50 സെൻറ് സ്ഥലം വാങ്ങിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. ഒരേസമയം നിരവധി വനിതകള്‍ക്ക് വിവിധ തരത്തിലുള്ള തൊഴില്‍സംരംഭങ്ങള്‍ തുടക്കം കുറിക്കുന്ന തരത്തിലാണ് മൂന്ന് നിലകളിലായി പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇതോടനുബന്ധിച്ചാണ് പട്ടികജാതി വനിതകള്‍ക്കുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റും സ്ഥാപിച്ചത്. വനിത വ്യവസായ പാര്‍ക്കും എസ്.സി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതിയും നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. പദ്ധതിക്കുള്ള കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം പൂര്‍ത്തിയാക്കി. പക്ഷേ, ഇതിെൻറ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഭരണസമിതിക്കും താൽപര്യമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story