Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.ഡി.എസ് വാർഷികാഘോഷം...

എ.ഡി.എസ് വാർഷികാഘോഷം നടത്തി

text_fields
bookmark_border
പള്ളുരുത്തി: ഇടക്കൊച്ചി 16-ാം ഡിവിഷൻ . ഇടക്കൊച്ചി ബസ്സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റാലി പണ്ഡിറ്റ് കറുപ്പൻ ഓഡിറ്റോറിയത്തിൽ സമാപിച്ചു. വാർഷികസമ്മേളനം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പ്രതിഭ അൻസാരി ഉദ്ഘാടനം ചെയ്തു. വിജി അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ബി. സാബു, കെ.ജെ. ബെയ്സിൽ, നജീബ്, വിജി ആൻറണി, എ.ആർ. ശിവജി, ധനുഷ ജയാനന്ദൻ, ഗീത ഉത്തമൻ എന്നിവർ സംസാരിച്ചു. പരേഡ് മൈതാനത്തുനിന്ന് ടൂർണമ​െൻറുകളും പടിയിറങ്ങുന്നു 34 വർഷം പഴക്കമുള്ള സി.എച്ച്. മുഹമ്മദ് കോയ ടൂർണമ​െൻറാണ് മാറ്റുന്നത് മട്ടാഞ്ചേരി: ഫിഫയുടെ പരിശീലന മൈതാനങ്ങളായിരുന്ന ഫോർട്ട്കൊച്ചിയിലെ പരേഡ് ഗ്രൗണ്ടും വെളി മൈതാനവും മത്സരം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പ്രാദേശിക കളിക്കാർക്ക് പരിശീലനത്തിന് തുറന്നുകൊടുക്കാനോ ടൂർണമ​െൻറുകൾക്ക് ഗ്രൗണ്ട് അനുവദിക്കുകയോ ചെയ്യാൻ അധികാരികൾ തയാറാകാത്തതിനെത്തുടർന്ന് ടൂർണമ​െൻറുകളും പടിയിറങ്ങുന്നു. കഴിഞ്ഞ 34 വർഷമായി മുടക്കം കൂടാതെ നടന്നു വരുന്ന മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന ടൂർണമ​െൻറ് തേവരയിലേക്ക് മാറ്റാനാണ് നീക്കം. പരേഡ് മൈതാനത്തി​െൻറ നവീകരണ വേളയിൽ കഴിഞ്ഞ രണ്ടുതവണയായി മത്സരം തേവരയിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ മൈതാനം നവീകരിച്ചതോടെ മത്സരങ്ങൾ പരേഡ് മൈതാനിയിൽ നടത്തണമെന്നതായിരുന്നു തീരുമാനം. നാട്ടുകാരായ കായികപ്രേമികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി സംഘാടകനായ പി.എം. ഹമീദ് പറഞ്ഞു. ഇതനുസരിച്ച് ബന്ധപ്പെട്ട അധികാരികൾക്കും എം.എൽ.എക്കും കത്തുകൾ നൽകിയെങ്കിലും നടപടികളായിട്ടിെല്ലന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഫുട്ബാൾ അസോസിയേഷ​െൻറ അംഗീകാരത്തോടെ നടത്തുന്നതിനാൽ ഡിസംബർ അഞ്ചുമുതൽ ഷെഡ്യൂൾ പ്രകാരം മത്സരം ആരംഭിക്കേണ്ടതുണ്ട്. എന്നാൽ, ഗ്രൗണ്ട് അനുവദിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ യഥാസമയം ടൂർണെമൻറ് നടത്താനാവാത്ത അവസ്ഥയാണ്. അധികാരികളുടെ മൗനംമൂലം അസോസിയേഷൻ അനുവദിച്ച ഷെഡ്യൂൾ പ്രകാരം നടത്താൻ കഴിയുമോ എന്ന ആശങ്കയിലാണ്. സമയബന്ധിതമായി മത്സരം നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ വർഷത്തെ ടൂർണമ​െൻറ് നഷ്ടപ്പെടുത്തേണ്ട അവസ്ഥ ഉടലെടുക്കുമെന്നും 34 വർഷമായി മുടക്കം കൂടാതെ നടത്തുന്ന മത്സരം നഷ്ടപ്പെടുന്നത് ഖേദകരമാണെന്നും ഹമീദ് പറഞ്ഞു. അതുകൊണ്ടാണ് തേവരയിലേക്ക് മത്സരം മാറ്റാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story