Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:38 AM GMT Updated On
date_range 22 Nov 2017 5:38 AM GMTലാവലിൻ: സി.ബി.െഎ നിലപാടിന് പിന്നിൽ അവിശുദ്ധ കൂട്ടുകെട്ട് ^എം.എം. ഹസൻ
text_fieldsbookmark_border
ലാവലിൻ: സി.ബി.െഎ നിലപാടിന് പിന്നിൽ അവിശുദ്ധ കൂട്ടുകെട്ട് -എം.എം. ഹസൻ കൊച്ചി: ലാവലിന്‍ കേസില്‍ സി.ബി.െഎ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാത്തതിന് പിന്നില്‍ കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനത്തിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. കേരളത്തിൽ ബി.ജെ.പി നേതാക്കളുടെ നേരെ ഉയർന്ന മെഡിക്കല്‍ കോഴ മുക്കിയതിെൻറ പ്രത്യുപകാരമായിട്ടാണോ ലാവലിനിൽ പിണറായിയെ സംരക്ഷിക്കാന്‍ ബി.ജെ.പി സര്‍ക്കാർ മുതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരള ബി.ജെ.പി നേതൃത്വം വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. സാധാരണക്കാരനെ ബാധിക്കുന്ന റേഷനടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രത്തില്‍നിന്ന് ലഭിച്ചിരുന്ന വിഹിതം മുടങ്ങിയിട്ടും സംസ്ഥാനത്തെ ഇടത് സംഘടനകള്‍ പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിന് പിന്നിലും ഇടത്-ബി.ജെ.പി കൂട്ടുകെട്ടാണ്. ലോക മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ഡി.സി.സിയില്‍ നടത്തിയ മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ ഗൗരവത്തോടെ കാണാത്ത പിണറായിയുടെ മുരടന്‍ സര്‍ക്കാര്‍ മത്സ്യമേഖലയെ തകർത്തു. കടക്കെണിമൂലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ സമാന അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികളെന്നും ഹസന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ആര്‍. അഗസ്റ്റിന്‍ ഗോമസ് അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, മുന്‍ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക് പ്രസേൻറഷന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് എ.കെ. ബേബി, ആൻറണി കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story