Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:35 AM GMT Updated On
date_range 22 Nov 2017 5:35 AM GMTനഗരത്തിലെ ബാങ്ക് ഭൂമിയിലെ മണ്ണെടുപ്പ് തടഞ്ഞു
text_fieldsbookmark_border
ആലുവ: കെ.എസ്.ആർ.ടി.സി പരിസരത്തെ മണ്ണെടുപ്പ് നഗരസഭയും പൊതുമരാമത്ത് വകുപ്പും തടഞ്ഞു. നിയമം ലംഘിച്ചാണ് മണ്ണെടുപ്പ് നടത്തുന്നതെന്ന പരാതികളെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് മണ്ണെടുക്കുന്നവർക്ക് നഗരസഭ നോട്ടീസ് നൽകി. യൂനിയൻ ബാങ്കിെൻറ സ്ഥലത്താണ് ദിവസങ്ങളായി മണ്ണെടുപ്പ് നടന്നിരുന്നത്. ഭൂനിരപ്പിൽനിന്ന് അഞ്ച് മീറ്ററോളം ആഴത്തിലായിരുന്നു ഖനനം. ഇത് മുൻവശത്തെ പ്രധാന റോഡിനും ജില്ല ആശുപത്രിക്കും ഭീഷണിയായിരുന്നു. ആശുപത്രിയുടെ മതിലും പഴയ മോർച്ചറി കെട്ടിടവും തകർച്ചാ ഭീഷണി നേരിടുകയായിരുന്നു. കൗൺസിലർ സെബി വി. ബാസ്റ്റിെൻറ നേതൃത്വത്തിൽ നഗരസഭ, പൊതുമരാമത്ത് അധികൃതർ സ്‌ഥലം പരിശോധിച്ചു. മൂന്ന് ഉത്തരവുകളിലായി 6550 മെട്രിക് ടൺ മണ്ണ് എടുക്കുന്നതിനാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയത്. എന്നാൽ, 4650 മെട്രിക് ടണ്ണും പിന്നീട് 1400ഉം 500 ഉം വീതം മെട്രിക് ടൺ മണ്ണും നീക്കുന്നതിനായിരുന്നു അനുമതി. എന്നാൽ, അനുവദിച്ചതിെൻറ നാലിരട്ടിയിലേറെ മണ്ണ് കടത്തിയതായാണ് വിവരം. രാവിലെ എട്ട് മുതൽ വൈകീട്ട് ആറു വരെ മണ്ണെടുക്കരുതെന്നും ഉത്തരവിലുണ്ട്. ഗതാഗതക്കുരുക്ക് സൃഷ്‌ടിച്ച് പകൽ ആയിരുന്നു മണ്ണെടുപ്പ്. മണ്ണ് കൊണ്ടുപോകുന്നതിന് ലോറികൾ പ്രധാനപാതയിലാണ് നിരയായി നിർത്തിയിരുന്നത്. ക്യാപ്‌ഷൻ ea55 mannedup അനധികൃത മണ്ണെടുപ്പ് മൂലം തകർച്ചയിലായ ആലുവ ജില്ല ആശുപത്രി മതിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story