Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടില്‍ കയറി...

വീട്ടില്‍ കയറി മാനഭംഗശ്രമം: പ്രതി​യെ പിടികൂടുന്നതിൽ പൊലീസ്​ അനാസ്​ഥ

text_fields
bookmark_border
വൈപ്പിന്‍: തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീട്ടില്‍കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിൽ പൊലീസ് അനാസ്ഥയെന്ന് ആക്ഷേപം. രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിെയ പിടികൂടാൻ സാധിച്ചിട്ടില്ല. മാസങ്ങൾക്ക് മുമ്പ് ഇതേ പ്രതിയിൽനിന്ന് പീഡന ശ്രമമുണ്ടായപ്പോൾ വീട്ടമ്മ ഞാറക്കൽ പൊലീസിനെ സമീപിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും പറയുന്നു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു. പ്രതിയെ പിടികൂടാനാകാത്തതി​െൻറ കാരണം ഉള്‍പ്പെടെ പൊലീസിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയതായും അവർ പറഞ്ഞു. അതേസമയം, ഒളിവിൽ പോയ പ്രതി തുരുത്തുമ്മേല്‍ ഷിബു (ഡിങ്കന്‍ ഷിബു)വിന് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മയില്‍നിന്ന് ഞാറക്കല്‍ പൊലീസ് മൊഴി എടുത്തു. ഇയാള്‍ മാസങ്ങള്‍ക്ക് മുമ്പും ഇത്തരം ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു. അതിനിടെ പ്രതിയെ സംരക്ഷിക്കാന്‍ ചില പ്രാദേശിക നേതാക്കള്‍ ഇടപെട്ടതായി ആക്ഷേപം ഉയര്‍ന്നു. വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരിക്കാനുള്ള ശ്രമം നടത്തിയത്രെ. എന്നാല്‍, ഡോക്ടര്‍ വഴങ്ങിയില്ല. ഡോക്ടറുടെ നിർദേശ പ്രകാരം ഞാറക്കല്‍ പൊലീസ് എത്തി മൊഴി എടുക്കുകയായിരുന്നു. ബുധനാഴ്ച വീട്ടമ്മ മജിസ്‌ട്രേറ്റിന് മൊഴി നൽകും. കേസ് ഒതുക്കി തീർക്കാൻ പ്രതിയുെട ബന്ധുക്കളും ചില പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളും ശ്രമിച്ചതായും പരാതിയുണ്ട്. വീട്ടമ്മെയ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽനിന്ന് തടയാനും പരാതി പിൻവലിപ്പിക്കാനും ശ്രമിച്ചു. ഡിസംബര്‍ അഞ്ചിന് വീട്ടമ്മ എറണാകുളം സി.ജെ.എം കോടതിയില്‍ രഹസ്യമൊഴി നല്‍കും. കേസില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതിയുടെ ബന്ധുക്കളും ഒരു രാഷ്ട്രീയ പാർട്ടി പ്രവര്‍ത്തകരും നിരന്തരം ശല്യപ്പെടുത്തുന്ന സാഹചര്യത്തിലാണ് മൊഴി നൽകുന്നത്. സംഭവത്തിൽ പ്രതിയെ രണ്ടാഴ്ച കഴിഞ്ഞിട്ടും അറസ്റ്റു ചെയ്യാത്തതില്‍ ജനകീയ സംരക്ഷണ സമിതി പ്രതിഷേധിച്ചു. പീഡിപ്പിക്കാൻ ശ്രമിച്ചശേഷം മദ്യലഹരിയില്‍ വീട്ടില്‍ കിടന്നുറങ്ങിയ ഷിബുവിനെ പിടികൂടാൻ പൊലീസ് ശ്രമിച്ചില്ല. പിന്നീട് ഒളിവില്‍ പോകുകയും ചെയ്തു. ആശുപത്രി വിട്ട വീട്ടമ്മയെ ഭീഷണിപ്പെടുത്തി കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ടത്രെ. വീട്ടമ്മക്ക് നിയമ പരിരക്ഷയും ജീവിതസുരക്ഷയും ഉറപ്പാക്കാൻ ജനകീയ സംരക്ഷണ സമിതി രൂപവത്കരിച്ചു. എന്‍.എം. പ്രദീപ് ചെയര്‍മാനായും ബിനീഷ് കുരിശിങ്കല്‍ കണ്‍വീനറായും 17 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെ.എം. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി, ഐ.ജി എന്നിവര്‍ക്ക് നിവേദനം നല്‍കാൻ തീരുമാനിച്ചു. ജനകീയ സമിതി ചെയര്‍മാന്‍ എന്‍.എം. പ്രദീപ്, കണ്‍വീനര്‍ ബിനീഷ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് വനിത കമീഷന് നിേവദനം നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story