Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.വാസുദേവൻ സി.പി.എം...

പി.വാസുദേവൻ സി.പി.എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി, എറണാകുളത്ത്​ സീനുലാലും കോതമംഗലത്ത്​ അനിൽകുമാറും തുടരും

text_fields
bookmark_border
െകാച്ചി: സി.പി.എമ്മിന് തൃപ്പൂണിത്തുറയിൽ പുതിയ ഏരിയ കമ്മിറ്റി സെക്രട്ടറി. ഇവിടെ ഡി.വൈ.എഫ്.െഎ മുൻ ജില്ല പ്രസിഡൻറ് പി. വാസുദേവൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കോതമംഗലത്തും എറണാകുളത്തും സെക്രട്ടറിമാർക്ക് മാറ്റമില്ല. എറണാകുളത്ത് പി.എൻ. സീനുലാലും കോതമംഗലത്ത് ആർ. അനിൽകുമാറും തുടരും. മൂന്നു കമ്മിറ്റികളുടെയും നിയന്ത്രണം പിണറായിപക്ഷം നിലനിർത്തി. 10 വർഷത്തിലേറെ സെക്രട്ടറിയായിരുന്ന തൃപ്പൂണിത്തുറയിലെ സെക്രട്ടറി സുന്ദരൻ മാറുമെന്ന് നേരേത്ത സൂചനയുണ്ടായിരുന്നു. വാസുദേവനെ കഴിഞ്ഞ തവണ നിയമസഭ സ്ഥാനാർഥിത്വത്തിന് പരിഗണിച്ചിരുന്നതാണ്. ഇവിടെ മുതിർന്ന നേതാവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ വി.എസ് പക്ഷക്കാരൻ ഒൗസേഫിനെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. പകരം പിണറായി പക്ഷത്തുനിന്നുള്ള മുൻ നഗരസഭ ചെയർമാൻ ചന്ദ്രികദേവിയെ ഉൾപ്പെടുത്തി. എറണാകുളം ഏരിയ കമ്മിറ്റിയിൽ നിന്ന് പിണറായി പക്ഷക്കാരനായ മുൻ മുളവുകാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എൻ. ശരച്ഛന്ദ്രൻ, വാട്ടർ അതോറിറ്റി സി.െഎ.ടി.യു യൂനിയൻ നേതാവ് കെ.ആർ.പത്മം, ഷിപ്പ് യാർഡ് യൂനിയൻ നേതാവ് എം.സി. വേലായുധൻ എന്നിവരെ ഒഴിവാക്കി. വി.എസ് പക്ഷക്കാരനായ മുൻ കോർപറേഷൻ കൗൺസിലർ സോജൻ ആൻറണിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കോതമംഗലം കമ്മിറ്റിയിലും അഞ്ച് പുതുമുഖങ്ങൾ ഉണ്ട്. എങ്ങും ചെറിയതോതിൽ പോലും വിഭാഗീയത നിഴലിക്കാതെ ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. സമാധാനപരമായി നടന്നതിനാൽ സമ്മേളനങ്ങൾ രണ്ടാം ദിവസം ഉച്ചക്കുശേഷംതന്നെ പൂർത്തിയാക്കി. ഇന്ന് മൂന്ന് കേന്ദ്രങ്ങളിലും റെഡ്വളൻറിയർ പരേഡും പൊതു സമ്മേളനവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story