Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാമരച്ചാൽ കിറ്റക്സ്​...

താമരച്ചാൽ കിറ്റക്സ്​ കമ്പനി ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് ഹൈകോടതി

text_fields
bookmark_border
കിഴക്കമ്പലം: താമരച്ചാലിലെ കിറ്റക്സ് കമ്പനിയുടെ ഉടമസ്ഥതയിലെ ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് ഹൈകോടതി ഉത്തരവിട്ടു. നേരത്തേ താമരച്ചാൽ പാടശേഖരം നികത്തുന്നതിനെതിരെ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ഇതിനെതിരെ കിറ്റക്സ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആർ.ഡി.ഒ കാർഷികേതര ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാൻ അനുവദിച്ച ഉത്തരവിൽ കലക്ടർ നൽകിയ സ്റ്റോപ് മെമ്മോ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. 2015ൽ മൂവാറ്റുപുഴ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം ഈ വസ്തു കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നതാണ്. നേരത്തേ നികത്തിയ ഭൂമിയുടെ പേരുപറഞ്ഞ് മനഃപൂർവം േദ്രാഹിക്കുന്നതിനുവേണ്ടിയാണ് കേസ് നൽകിയതെന്നും ട്വൻറി 20 ചീഫ് കോഒാഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു. പഞ്ചായത്തി​െൻറ അഭ്യർഥന പ്രകാരം റോഡ് വികസനത്തി​െൻറ ഭാഗമായ കല്ല്, മണ്ണ് അവശിഷ്ടങ്ങൾ ഭൂമിയിൽ തള്ളാൻ കമ്പനി പഞ്ചായത്തിന് അനുമതി നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story