Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനജീബി​െൻറ തിരോധാനം:...

നജീബി​െൻറ തിരോധാനം: പുതുതായി ഒന്നുമില്ലാതെ സി.ബി.​െഎ റിപ്പോർട്ട്

text_fields
bookmark_border
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി നജീബ് അഹ്മദി​െൻറ തിരോധാന കേസ് സി.ബി.െഎ ഏറ്റെടുത്തിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. ചൊവ്വാഴ്ച ഡൽഹി ഹൈകോടതിയിൽ തൽസ്ഥിതി റിേപ്പാർട്ട് സമർപ്പിച്ച സി.ബി.െഎ, അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടു. നജീബി​െൻറ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ട് എ.ബി.വി.പി പ്രവർത്തകരുടെ ഫോൺ രേഖകൾ പരിശോധിക്കുന്നതിന് ചണ്ഡിഗഢിെല കേന്ദ്ര ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.െഎ വ്യക്തമാക്കി. നജീബ് സ്വേമധയാ കാമ്പസ് വിട്ടുപോയതാണെന്നും യാത്രചെയ്ത ഒാേട്ടാറിക്ഷ ഡ്രൈവർ തിരിച്ചറിഞ്ഞതായും നേരത്തേ ഡൽഹി പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത് നിഷേധിച്ച സി.ബി.െഎ പൊലീസ് സമ്മർദത്തെ തുടർന്നാണ് ഒാേട്ടാഡ്രൈവർ അങ്ങനെ മൊഴി കൊടുത്തതെന്നും വ്യക്തമാക്കി. അതേസമയം, സി.ബി.െഎയുടെ നടപടി നിരാശജനകമാണെന്ന് നജീബി​െൻറ മാതാവ് ഫാത്തിമ നഫീസ് പറഞ്ഞു. സി.ബി.െഎ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ ഒന്നും പുതിയതില്ല. ഒാേട്ടാ ഡ്രൈവറുടെ പൊലീസ് കഥ നേരത്തേതന്നെ പൊളിഞ്ഞതാണ്. നജീബിെന മർദിച്ച എ.ബി.വി.പി പ്രവർത്തകരെ ഇതുവരെ എന്തുകൊണ്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തില്ല എന്ന ചോദ്യത്തിന് സി.ബി.െഎക്ക് കോടതിയിൽ ഒന്നും പറയാനില്ലെന്നും അവർ പറഞ്ഞു. കേസ് സി.ബി.െഎ ഏറ്റെടുത്തിട്ട് ആറുമാസമായി. വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെന്നല്ലാതെ ഇതുവരെ ഒന്നുമുണ്ടായിട്ടില്ലെന്നും മാതാവ് പറഞ്ഞു. ഡിസംബർ 21ന് കേസിൽ വീണ്ടും വാദം കേൾക്കും. ------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story