Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:32 AM GMT Updated On
date_range 11 Nov 2017 5:32 AM GMTനേതൃത്വം കണ്ണുരുട്ടി; എ വിഭാഗം പത്തി താഴ്ത്തി കോൺഗ്രസിൽ താൽക്കാലിക വെടിനിർത്തൽ
text_fieldsbookmark_border
ആലുവ: കോൺഗ്രസ് ഹൗസ് വിൽപനക്കെതിരായ പരാതിയെ പ്രതിരോധിക്കാൻ എ വിഭാഗം തുടങ്ങിയ ഗ്രൂപ് യുദ്ധത്തിൽ താൽക്കാലിക തോൽവി സമ്മതിച്ച് നേതാക്കൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ ആയുധംെവച്ച് കീഴടങ്ങി. ദിവസങ്ങൾക്കുമുമ്പ് പരസ്യമായി ഗ്രൂപ് യോഗം ചേർന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിനെതിരെ യുദ്ധം പ്രഖ്യാപിച്ച എ വിഭാഗം നേതാക്കൾ വെള്ളിയാഴ്ച വൈകീട്ട് വീണ്ടും യോഗം ചേർന്നാണ് പത്തി താഴ്ത്താൻ തീരുമാനിച്ചത്. ആദ്യ ഗ്രൂപ് യോഗത്തിനും തുടർ പ്രവർത്തനങ്ങൾക്കും ഇടയിൽ നേതൃത്വത്തിെൻറ അതൃപ്തി കൂടിവന്നതോടെയാണിത്. ഫലത്തിൽ, ആലുവയിൽ തങ്ങളിൽ താഴെ മാത്രം ശക്തിയുണ്ടായിരുന്ന ഐ ഗ്രൂപ്പിന് മുന്നിൽ തോൽവി സമ്മതിക്കേണ്ടിവന്നു. പടയൊരുക്കം സ്വീകരണം വരെ കലക്കുമെന്ന് വരെ നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. കെ.പി.സി.സിയുടെ അച്ചടക്ക വാൾ തലക്കുമീതെ ആടിയപ്പോഴാണ് പാർട്ടിക്ക് നിർണായക സന്ദർഭത്തിൽ ഗ്രൂപ് കളിക്കാനിറങ്ങിയ എ ഗ്രൂപ് മുട്ടുമടക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' സ്വീകരണം വിജയിപ്പിക്കാൻ വെള്ളിയാഴ്ച നടന്ന ഗ്രൂപ് നേതൃയോഗം തീരുമാനിക്കുകയും ചെയ്തു. കോൺഗ്രസ് ഹൗസ് വിൽപനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി അംഗം എം.ഒ. ജോണിനെതിരെ പരാതി നൽകിയ ഐ ഗ്രൂപ്പുകാരനായ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബുവിനെ പടയൊരുക്കത്തിെൻറ സ്വീകരണച്ചുമതലയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് എ ഗ്രൂപ്പുകാർ പാർട്ടിയിൽ വിവാദമുയർത്തിയത്. 13നകം നടപടിയില്ലെങ്കിൽ സമാന്തര സമ്മേളനങ്ങൾ വിളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. തീരുമാനം വിവാദമായപ്പോൾ കെ.പി.സി.സി വിഷയത്തിൽ ഇടപെടുകയായിരുന്നു. പടയൊരുക്കവുമായി സഹകരിക്കാത്തവർ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് എ ഗ്രൂപ് വിട്ടുവീഴ്ചക്ക് തയാറായത്. പരാതി നൽകിയ തോപ്പിൽ അബുവിനെതിരെ 'കളങ്കിതൻ' എന്നാരോപിച്ചാണ് എ ഗ്രൂപ് രംഗത്തെത്തിയത്. എന്നാൽ, നേതൃത്വം ഇതെല്ലാം അവഗണിച്ചതോടെ എ ഗ്രൂപ് വെട്ടിലാവുകയായിരുന്നു. ഗ്രൂപ് യോഗത്തിൽ ഗ്രൂപ് നേതാക്കൾക്കിതിരെയും വിമർശനമുണ്ടായി. 'ഒടുവിൽ ഞങ്ങൾ നാണം കെട്ടു' എന്നാണ് ഒരു നേതാവ് യോഗത്തിൽ പറഞ്ഞത്. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്‌ദുൽ മുത്തലിബ്, കെ.പി.സി.സി അംഗം എം.ഒ. ജോൺ, ഡി.സി.സി സെക്രട്ടറിമാരായ കെ.കെ. ജിന്നാസ്, പി.എൻ. ഉണ്ണികൃഷ്ണൻ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, പി.ബി. സുനീർ, ലിസി എബ്രഹാം, സി. ഓമന, ലിസി സെബാസ്റ്റ്യൻ, എം.ടി. ജേക്കബ്, ജോസി പി. ആൻഡ്രൂസ് എന്നിവർ ഉൾപ്പെടെ നിരവധിപേർ യോഗത്തിൽ പങ്കെടുത്തു. പടയൊരുക്കവുമായി സഹകരിക്കുമെങ്കിലും ഞായറാഴ്ച ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ച് തോട്ടക്കാട്ടുകരയിൽ നടത്താൻ നിശ്ചയിച്ച കുടുംബസംഗമം പിന്നീട് നടത്താനും തീരുമാനിച്ചു. പ്രവർത്തകരെ യോഗം മാറ്റിവെച്ചതായി അറിയിച്ചതിനാൽ വീണ്ടും മാറ്റിപ്പറയുന്നത് നാണക്കോടാവുമെന്നതിനാലാണ് ഉപേക്ഷിച്ചത്. എന്നാൽ, ഈ യോഗം മാറ്റിയത് പടയൊരുക്കത്തിന് സ്വീകരണം നൽകുന്നതിനുള്ള തിരക്ക് കണക്കിലെടുത്താണെന്നാണ് എ ഗ്രൂപ് നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story