Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:01 AM GMT Updated On
date_range 11 Nov 2017 5:01 AM GMTവനിത നേതാവിനെ കരണത്തടിക്കുമെന്ന് എം.എൽ.എ: പ്രസംഗം വിവാദത്തിൽ
text_fieldsbookmark_border
കോഴിേക്കാട്: വനിത നേതാവിനെ കരണക്കുറ്റിക്ക് അടിച്ച് പഠിപ്പിക്കുമെന്ന തിരുവമ്പാടി എം.എൽ.എ ജോർജ് എം. തോമസിെൻറ പ്രസംഗം വിവാദത്തിൽ. ബുധനാഴ്ച മുക്കത്ത് നടന്ന സി.പി.എമ്മിെൻറ ഗെയിൽ വിശദീകരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗത്തിലാണ് വെൽഫെയർപാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകരയെ കരണക്കുറ്റിക്ക് അടിച്ച് പഠിപ്പിക്കുമെന്ന് എം.എൽ.എ പ്രസ്താവിച്ചത്. 'പിണറായി വിജയനെ അരച്ച് കലക്കി കുടിക്കാനല്ലേ ദേഷ്യവുമായി ഒരു പെണ്ണൊരുത്തി വന്നിരുന്നത്. എന്തൊക്കെ പുലഭ്യാണ് വിളിച്ച് പറഞ്ഞതെന്നാ വിചാരിച്ചത്. ഞമ്മളെങ്ങാനും അടുത്തുണ്ടെങ്കില്‍ യാതോരു മര്യാദയും ഇല്ലാതെ കരണക്കുറ്റിക്ക് അടിച്ച് പഠിപ്പിക്കുമായിരുന്നു' തുടങ്ങിയ രീതിയിലായിരുന്നു എം.എൽ.എയുെട പ്രസംഗം. ഒക്ടോബര്‍ 22ന് എരഞ്ഞിമാവില്‍ വെൽഫെയർ പാർട്ടിയുടെ ഗെയില്‍വിരുദ്ധ ഐക്യദാര്‍ഢ്യസമ്മേളനം ഉദ്ഘാടനം ചെയ്യുേമ്പാൾ ശ്രീജ നടത്തിയ പ്രസംഗത്തിന് മറുപടിയെന്നോണമാണ് എം.എൽ.എ മുക്കത്ത് സംസാരിച്ചത്. ഉദ്ഘാടന പ്രസംഗത്തിൽ ഗെയിൽ വിരുദ്ധ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപത്യപരമായാണ് പെറുമാറുന്നതെന്ന് ശ്രീജ അഭിപ്രായപ്പെട്ടിരുന്നു. ജനാധിപത്യ സർക്കാറിന് യോജിച്ച നിലപാടല്ല സംസ്ഥാന സർക്കാറിേൻറതെന്നും മോദിയുടെ ശൈലി പിന്തുടരാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ശ്രീജ ആരോപിച്ചിരുന്നു. എം.എൽ.എയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. പ്രസംഗത്തിെൻറ വിഡിേയാ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ ചർച്ചകൾ നടക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story