Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:41 AM GMT Updated On
date_range 10 Nov 2017 5:41 AM GMTറോഡ് തകർന്നിട്ട് വർഷങ്ങൾ; അനങ്ങാതെ അധികൃതർ
text_fieldsbookmark_border
മൂവാറ്റുപുഴ: നഗരത്തിലെ മസ്ജിദ് റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം ശക്തമായി. ദേശീയപാതയിലെ പള്ളിക്കവലയിൽനിന്ന് ആരംഭിച്ച് മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപം റോട്ടറി റോഡിൽ അവസാനിക്കുന്ന റോഡ് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. സെൻട്രൽ ജുമാമസ്ജിദിലേക്കടക്കം പോകുന്ന റോഡ് നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്നതാണ്. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ പലതവണ പരാധി നൽകിയിട്ടും നടപടി ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിന് എം.എൽ.എ ഫണ്ടിൽ തുക അനുവദിെച്ചങ്കിലും ഉദ്യോഗസ്ഥ അനാസ്ഥ മൂലം എസ്റ്റിമേറ്റ് തയാറാക്കാത്തതാണ് നിർമാണം വൈകാൻ കാരണമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story