Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:41 AM GMT Updated On
date_range 8 Nov 2017 5:41 AM GMTഅമ്മൂമ്മയെ കളിപ്പിക്കാൻ നോട്ടിെൻറ കളര്‍ പകർപ്പ് എടുത്തു; കള്ളനോട്ടിെൻറ പേരിൽ കുടുങ്ങി
text_fieldsbookmark_border
മാരാരിക്കുളം: എപ്പോഴും പണം ചോദിക്കുന്ന അമ്മൂമ്മയെ കളിപ്പിക്കാന്‍ നോട്ടിെൻറ കളര്‍ പകര്‍പ്പ് എടുത്തുകൊടുത്തവർ കള്ളനോട്ടിെൻറ പേരിൽ കുടുങ്ങി. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോളജ് അധ്യാപകെൻറ വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. അമ്മൂമ്മക്ക് പ്രായം 90 ആയെങ്കിലും എപ്പോഴും പണം ആവശ്യമാണ്. പണം ചോദിക്കുന്ന അമ്മൂമ്മയെ നോട്ടിെൻറ കളര്‍ പകർപ്പ് എടുത്തു നല്‍കിയാണ് വീട്ടുകാർ സന്തോഷിപ്പിച്ചിരുന്നതത്രെ. വീട്ടിൽ പുതുതായി എത്തിയ ഹോം നഴ്‌സിന് അമ്മൂമ്മ വീട്ടുകാർ നൽകിയ കളർ പ്രിൻറിെൻറ 500 രൂപയുടെ നോട്ട് നല്‍കി. ഇവര്‍ ഇതുമായി സമീപത്തെ കടയില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ നല്‍കി. പണം എടുക്കില്ലെന്ന് കടക്കാരന്‍ പറഞ്ഞപ്പോള്‍ വീണ്ടും വീട്ടില്‍ പോയി അമ്മൂമ്മ നൽകിയ 500 രൂപയുമായി വന്നു. ഇതും എടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ പിന്നെ 2000 രൂപയുടെ പ്രിൻറുമായി എത്തി. ഇതും കടക്കാരന്‍ തിരികെ നല്‍കി. 376 രൂപയുടെ റീചാര്‍ജാണ് അവർ ചെയ്തത്. പണവുമായി ഹോംനഴ്‌സ് മടങ്ങി വരാതിരുന്നപ്പോള്‍ കടയുടമ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ കളർ പ്രിൻറ് നോട്ടുകൾ കണ്ടെത്തി. നിയമ പ്രകാരം കള്ളനോട്ടാെണന്നും കോളജ് അധ്യാപകനും ബന്ധുക്കള്‍ക്കും എതിരെ കേസെടുക്കുമെന്നും മാരാരിക്കുളം പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story