Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:35 AM GMT Updated On
date_range 8 Nov 2017 5:35 AM GMTദിനേശെൻറ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം
text_fieldsbookmark_border
മട്ടാഞ്ചേരി: കളഞ്ഞുകിട്ടിയ അഞ്ചര പവൻ തിരിച്ചുനൽകിയ ദിനേശെൻറ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം. 1000 രൂപ വാടകക്ക് ഒറ്റമുറി ഷെഡിലാണ് കൽപണിക്കാരനായ ദിനേശനും കുടുംബവും താമസിക്കുന്നത്. പ്ലസ്ടു വിദ്യാര്‍ഥിനിയായ അശ്വതിയുടെയും ഇളയ മകള്‍ ദിവ്യയുെടയും പഠന ചെലവ് കണ്ടെത്താൻ ക്ലേശിക്കുന്നതിനിടയിലാണ് കേരളപ്പിറവി ദിനത്തിൽ ബസ് യാത്രക്കിടെ ദിനേശന് സ്വർണമടങ്ങിയ പൊതി ലഭിക്കുന്നത്. വീട്ടുകാരും സുഹൃത്തുക്കളുമായി ആലോചിച്ചശേഷം പൊതി ഫോർട്ട് െകാച്ചി പൊലീസിനെ ഏൽപിച്ചു. സ്വർണം തൂക്കി അഞ്ചര പവനുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തി. വിവരം മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി. വിവരമറിഞ്ഞ് ചേർത്തല സ്വദേശിയും സ്വർണക്കടയിലെ പണിക്കാരനുമായ ബാബു ജ്വല്ലറി ഉടമ റഹീമുമൊത്ത് സ്റ്റേഷനിലെത്തി. സ്വർണവുമായി ജ്വല്ലറിയിലേക്ക് പോകുംവഴിയാണ് നഷ്ടപ്പെട്ടതെന്ന് ബാബു പറഞ്ഞു. അടയാളങ്ങൾ കൃത്യമായി പറഞ്ഞതോടെ സ്വർണം നൽകാൻ പൊലീസ് തീരുമാനിച്ചു. ദിനേശനെയും കുടുംബത്തെയും വിളിച്ചുവരുത്തി. എസ്.ഐ അനീഷ്കുമാറിെൻറ സാന്നിധ്യത്തിൽ ദിനേശൻ സ്വർണം ബാബുവിന് കൈമാറി. സന്തോഷസൂചകമായി റഹീം ദിനേശെൻറ മകൾ ദിവ്യക്ക് സ്വർണ ചെയിൻ സമ്മാനമായി നൽകി. സീനിയർ സി.പി.ഒ വി.എസ്. ഗോപാലകൃഷ്ണനും ദിനേശന് പാരിതോഷികം നൽകി. ദിനേശൻ എല്ലാവർക്കും മാതൃകയാണെന്ന് എസ്.ഐ അനീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story