Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅരിയിട്ടു വാഴിച്ച...

അരിയിട്ടു വാഴിച്ച കോവിലകം അടഞ്ഞുതന്നെ

text_fields
bookmark_border
കൊച്ചിയുടെ ചരിത്രത്തിൽ യൂറോപ്യൻ അധിനിവേശത്തോടൊപ്പംതന്നെ പ്രാധാന്യം അർഹിക്കുന്നതാണ് കൊച്ചി രാജഭരണചരിത്രവും. രാജഭരണകാലത്ത് പുതിയ രാജാക്കന്മാരുടെ അധികാര കൈമാറ്റ ചടങ്ങുകൾ നടന്നിരുന്നത് മട്ടാഞ്ചേരി ടൗൺ ഹാളിന് എതിർവശത്തുള്ള അരിയിട്ടുവാഴിച്ച കോവിലകത്തായിരുന്നു. കിരീടധാരണവും ചെങ്കോൽ കൈമാറലുമെല്ലാം ഈ കോവിലകത്തായിരുന്നു നടന്നുവന്നത്. കോവിലകത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി സ്നാനം നടത്തി എതിർവശത്തുള്ള പള്ളിയറക്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അധികാര കൈമാറ്റ ചടങ്ങുകൾ നടന്നിരുന്നത്. പുതിയ അവകാശിയെ ഇരുത്തി കുളിപ്പിക്കുന്നതിനുള്ള പ്രത്യേകപീഠം, വെള്ളം കോരുന്ന പ്രത്യേക തൊട്ടി എന്നിവ ഈ കോവിലകത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇടക്കാലത്ത് മട്ടാഞ്ചേരി വില്ലേജ് ഒാഫിസായി പ്രവർത്തിച്ചിരുന്ന കോവിലകം തൊട്ടു സമീപത്ത് പുതിയ വില്ലേജ് ഒാഫിസ് വന്നതോടെ പുരാവസ്തു വിഭാഗത്തി​െൻറതായി മാറി. സഞ്ചാരികളെ ലക്ഷ്യംവെച്ച് പഴമ നിലനിർത്തി ആറ് ലക്ഷം രൂപ െചലവിട്ട് പുതുക്കിപ്പണിതെങ്കിലും വർഷങ്ങളായി കോവിലകം അടഞ്ഞുകിടക്കുകയാണ്. ഇവിടെ ഉണ്ടായിരുന്ന മണിച്ചിത്രത്താഴ് മോഷണം പോയതായും പറയപ്പെടുന്നുണ്ട്. രാജഭരണ കാലത്തെ ചരിത്രം തേടി ഗവേഷകരും സഞ്ചാരികളും കോവിലകം കാണുവാനായി എത്താറുണ്ടെങ്കിലും നിരാശയോടെ മടങ്ങുകയാണ്. കോവിലകത്തെ കുളം അടക്കമുള്ള ചുറ്റുപ്രദേശങ്ങൾ കാടുപിടിച്ചതോടെ റോഡിന് മറുവശത്തെ കടകളിൽ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചിരിക്കുകയാണ്. ഒരു നൂറ്റാണ്ടിനടുേത്ത പഴക്കമുള്ളൂവെങ്കിലും കൊച്ചി തുറമുഖത്തി​െൻറ നിർമാണവും ചരിത്രത്തി​െൻറ ഒരു ഭാഗമാണ്. തുറമുഖ നിർമാണത്തി​െൻറ ഭാഗമായി തുറമുഖ ശിൽപി സർ റോബർട്ട് ബ്രിസ്റ്റോ നിർമിച്ച ഹാർബർ പാലവും വെണ്ടുരുത്തി പാലവും പൈതൃകത്തി​െൻറ ഒരു ഏടുതന്നെ. കപ്പലുകൾക്ക് യഥേഷ്ടം കടന്നുപോകാൻ പാകത്തിൽ മധ്യഭാഗം ഉയർത്താനും താഴ്ത്താനും സജ്ജീകരണമൊരുക്കി അക്കാലത്തെ എൻജിനീയറിങ് ടെക്നോളജിയുടെ സാക്ഷ്യപത്രമായ ഹാർബർ പാലം നാട്ടുകാരുടെ മുറവിളിക്കൊടുവിലാണ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരത്തിനായി തുറന്നുകൊടുത്തത്. രാജ്യത്തെ ആദ്യത്തെ ചതുർകക്ഷി ഉടമ്പടിയുടെ ഭാഗമായാണ് വെണ്ടുരുത്തി പാലം പണിതത്. കൊച്ചി രാജാവ്, കൊച്ചിയിലെയും മദിരാശിയിലെയും ബ്രിട്ടീഷ് ഭരണകൂടം, കൊച്ചി തുറമുഖം എന്നിവരായിരുന്നു ഉടമ്പടിയിൽ ഒപ്പുവെച്ചത്. സമാന്തരമായി പുതിയ പാലം വന്നതോടെ ഈ പാലം ഇപ്പോൾ ചൂണ്ടയിടൽ കേന്ദ്രമായി മാറിയിരിക്കയാണ്. രണ്ടു പാലങ്ങളും പ്രത്യേക പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുമെന്ന് പാർലമ​െൻറ് അംഗം പ്രസ്താവന നടത്തി മൂന്നു വർഷം പിന്നിട്ടിട്ടും നടപടിയില്ല. കൊച്ചി തുറമുഖത്തി​െൻറ നിർമാണത്തിന് ഉപയോഗിച്ച മണ്ണുമാന്തി കപ്പലുകളായ ലോഡ് വെലിങ്ടൺ, ലേഡി വെലിങ്ടൺ എന്നിവയുടെ ബോയിലറുകൾ ഫോർട്ടുകൊച്ചി കടപ്പുറം സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി ബാസ്റ്റിൻ ബംഗ്ലാവിന് പിറകിലായി സ്ഥാപിച്ചിട്ടുണ്ട്. വർഷാവർഷം പെയിൻറിങ് നടത്താത്തതിനാൽ ഉപ്പുകാറ്റേറ്റ് കീഴ്ഭാഗം തുരുമ്പെടുത്ത് നിലംപൊത്താറായ സ്ഥിതിയിലാണ് സഞ്ചാരികളെ ആകർഷിക്കുന്ന ഈ ബോയിലറുകൾ. കടപ്പുറത്ത് തന്നെയുള്ള പോർചുഗീസ് നിർമിത പീരങ്കിയും തുരുമ്പെടുത്ത് നശിക്കുകയാണ്. (തുടരും)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story