Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരാർ ടാങ്കര്‍ ലോറി...

കരാർ ടാങ്കര്‍ ലോറി തൊഴിലാളി സമരം: പമ്പുകൾ അടച്ചിടാൻ ഉടമകൾ ഒരുങ്ങുന്നു

text_fields
bookmark_border
കൊച്ചി: കരാർ ടാങ്കര്‍ ലോറി തൊഴിലാളികളുടെ സമരം തുടർന്നാൽ പമ്പുകൾ അനിശ്ചിതകാലം അടച്ചിടാൻ ഉടമകൾ ഒരുങ്ങുന്നു. ഒാൾ കേരള ഫെഡേറഷൻ ഒാഫ് പെട്രോളിയം ട്രേഡേഴ്സി​െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗം ചേർന്ന് അടിയന്തര തീരുമാനമെടുക്കാനാണ് നീക്കം. നോട്ടീസ് നൽകാതെ നടത്തുന്ന സമരം നേരിടാൻ അധികൃതർ ശ്രമം നടത്തുന്നില്ലെന്നാണ് ഉടമകളുടെ ആരോപണം. സ്വന്തം ടാങ്കറിൽ ഇന്ധനം ശേഖരിക്കാൻ തയാറാണെങ്കിലും സംരക്ഷണം നൽകാൻ ഭരണകൂടത്തിന് കഴിയുന്നില്ല. ഇൗ സാഹചര്യത്തിൽ അടച്ചുപൂട്ടലല്ലാതെ മറ്റുമാർഗമില്ലെന്ന് ഫെഡേറഷൻ ജനറൽ സെക്രട്ടറി ഇ.എം. രാധാകൃഷ്ണൻ പറഞ്ഞു. എല്ലാനിയമവും പാലിച്ചാണ് തങ്ങള്‍ക്ക് ലോഡ് നിറക്കാന്‍ കമ്പനി അനുമതി നല്‍കിയതെന്നാണ് ഒാള്‍ കേരള പെട്രോളിയം ഡീലേഴ്‌സ് ടാങ്കര്‍ അസോസിയേഷ​െൻറ വാദം. സമരം രൂക്ഷമായതോടെ മലപ്പുറം മുതൽ തെക്കോട്ട് പകുതിയിലേറെ പമ്പുകളും കാലിയായി. സ്വന്തമായി ടാങ്കറുള്ള പമ്പുകളിൽ മാത്രമാണ് ഇന്ധനം എത്തിക്കാൻ കഴിയുന്നത്. അതേസമയം, ഇരുമ്പനത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) പ്ലാൻറില്‍ കരാർ ടാങ്കര്‍ ലോറി തൊഴിലാളി സമരം തുടരുകയാണ്. വ്യവസ്ഥകൾക്ക് വിരുദ്ധമായി പമ്പുടമകളുടെ ടാങ്കറുകള്‍ക്ക് അമിതമായി ലോഡ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ബുധനാഴ്ചയാണ് സമരം ആരംഭിച്ചത്. ഐ.ഒ.സിയില്‍നിന്ന് കരാറടിസ്ഥാനത്തില്‍ പമ്പുകളില്‍ ഇന്ധനമെത്തിക്കുന്ന 417 ടാങ്കറുകളിലെ എണ്ണൂറില്‍പരം തൊഴിലാളികളാണ് സമരം നടത്തുന്നത്. പമ്പുടമകളുടെ 247 ട്രക്കുകള്‍ക്ക് 90 ശതമാനം ബിസിനസും നല്‍കുന്നതുമൂലം തങ്ങള്‍ക്ക് മാസം 5000 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. സമരം തീർക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് ഇന്ത്യൻ ഒായിൽ കോർപറേഷ​െൻറ നിലപാട്. ടാങ്കർ ഉടമകളുമായാണ് കരാർ നിലവിലുള്ളതെന്നതിനാൽ തൊഴിലാളികളുമായി ചർച്ച നടത്തേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും െഎ.ഒ.സി വ്യക്തമാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story