Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2017 12:12 PM GMT Updated On
date_range 16 May 2017 12:12 PM GMTമലിനീകരണം: തേവര-പേരണ്ടൂർ കനാലിെൻറ അവസ്ഥ ഭയാനകം –മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കൊച്ചി: മാലിന്യക്കൂമ്പാരമായി മാറിയ തേവര-പേരണ്ടൂർ കനാലിെൻറ അവസ്ഥ ഭയാനകമെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൺ പി. മോഹനദാസ്. രൂക്ഷമായി മലിനീകരിക്കപ്പെട്ട കനാൽ സന്ദർശിച്ചശേഷം കലൂർ മണപ്പാട്ടിപ്പറമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറവുമാലിന്യമടക്കം തള്ളി ദുർഗന്ധം വമിക്കുന്ന കനാൽ പരിസരത്ത് ജനം എങ്ങനെയാണ് കഴിച്ചുകൂട്ടുന്നെതന്ന് അദ്ദേഹം അദ്ഭുതപ്പെട്ടു. മാരക പകർച്ചവ്യാധികൾക്കടക്കം സാധ്യത നിലനിൽക്കുെന്നന്ന് കമീഷൻ വിലയിരുത്തി. തേവരയിൽ തുടങ്ങുന്ന കനാൽ ജനവാസമേഖലകളിലൂടെ ഒഴുകി ചിറ്റൂർ പുഴയിലാണ് അവസാനിക്കുന്നത്. മാലിന്യക്കൂമ്പാരം ഒഴുകിനടക്കുന്ന കനാലിൽനിന്ന് രൂക്ഷ ഗന്ധവുമുണ്ട്്. ദേശീയപാതയിൽ പാലമുണ്ടാക്കാൻ കലൂരിൽ തടയണ നിർമിച്ചതോടെ ഒഴുക്കുനിലച്ച കനാലിൽ വൻതോതിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. കനാലിൽ തള്ളുന്ന മാലിന്യച്ചാക്കുകളിൽനിന്ന് ചീഞ്ഞളിഞ്ഞ അറവുമാലിന്യം പലപ്പോഴും പക്ഷികൾ െകാത്തി സമീപപ്രദേശങ്ങളിലെ വീടുകളിൽ കൊണ്ടുവന്നിടാറുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു. രൂക്ഷ മലിനീകരണത്തെത്തുടർന്ന് കറുത്ത നിലയിലാണ് കനാലിലെ വെള്ളം. മഴ പെയ്താൽ കനാൽ നിറഞ്ഞ് മാലിന്യം വീടുകളിലേെക്കാഴുകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. മലിനീകരണ പ്രശ്നത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടൽ ആവശ്യപ്പെട്ട് ലിങ്ക് െറസിഡൻറ്സ് അസോസിയേഷന് വേണ്ടി കെ.വി. പ്രകാശാണ് മനുഷ്യാവകാശ കമീഷന് പരാതി നൽകിയത്. തുടർന്ന് കെ.എം.ആർ.എല്ലിനും കോർപറേഷനും നോട്ടീസയച്ചിരുന്നു. എന്നാൽ, കമീഷൻ െതറ്റിദ്ധരിച്ചതാണെന്നും കെ.എം.ആർ.എല്ലിന് സംഭവവുമായി ബന്ധമില്ലെന്നും അധികൃതർ നേരിട്ട് ബോധിപ്പിച്ചു. നിർമാണപ്രവർത്തനങ്ങൾക്ക് കനാലിൽ തടയണ നിർമിച്ചത് പി.ഡബ്ല്യു.ഡിയാണെന്നും കമീഷന് ബോധ്യപ്പെട്ടു. കനാലിെൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഒരുേകാടി രൂപയുടെ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്ന് കോർപറേഷൻ അറിയിച്ചതായി മോഹനദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രേദശവാസികൾ അനുഭവിക്കുന്ന ദുരിതം കനത്തതാെണന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് ഉടൻ നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.ആർ.എൽ ജനറൽ മാനേജർ ചന്ദ്രബാബു, ഡയറക്ടർ േപ്രാജക്ട് അർജുൻ, കണയന്നൂർ തഹസിൽദാർ എം.പി. ഭരതൻ, െറസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികളായ കെ.വി. പ്രകാശ്, പി.ജി. പോൾസൻ, എ.ജെ. േജാസഫ്, എൻ.എ. കരീം, ആൻറണി മാത്യു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story