Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:44 AM GMT Updated On
date_range 26 Jun 2017 8:44 AM GMTകായൽ കൈയേറ്റം തുടർകഥ
text_fieldsbookmark_border
നെട്ടൂർ: മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ കായൽ കൈയേറ്റം തുടർക്കഥയായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മരട് വില്ലേജ് ഓഫിസിനും നഗരസഭക്കും മൂക്കിനു താഴെ നടക്കുന്ന കൈയേറ്റങ്ങൾ പോലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ, കിടപ്പാടമില്ലാത്തവൻ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന നിലം വാങ്ങി നികത്തി വീട് െവക്കാൻ ശ്രമിച്ചാൽ ചട്ടങ്ങൾ പറഞ്ഞ് തടയുകയാണ് അധികൃതരെന്നും നാട്ടുകാർ പറയുന്നു. മരടിെൻറ വിവിധ ഭാഗങ്ങളിലായി കോടികൾ വിലമതിക്കുന്ന ഏക്കർകണക്കിന് കായൽപ്രദേശമാണ് നികത്തിയെടുക്കുന്നത്. ഇരുവശവും കണ്ടൽചെടികൾ കായലിലേക്ക് ഇറങ്ങി നിൽക്കുന്ന ഭാഗത്ത് രണ്ടറ്റവും ചെളി കൊണ്ട് തൂമ്പ് പിടിപ്പിക്കും. പിന്നിട് മത്സ്യം കയറ്റി ഇറക്കി പിടിക്കുന്നതിനോ വളർത്തുന്നതിനോ എന്ന രീതിയിൽ വളച്ചുകെട്ടും. കോൺക്രീറ്റ് തൂമ്പും ഉണ്ടാക്കും. കുറച്ച് നാളത്തെ ഈ പ്രക്രിയക്കുശേഷം റവന്യൂ അധികൃതരിൽനിന്നും ഇത്തരം ഭൂമിക്ക് കൃത്രിമ രേഖയുണ്ടാക്കും. പിന്നീട് ഇത് കോടികൾ വാങ്ങി വിൽക്കും. പദ്ധതി പൂർത്തിയാകുന്നത് വരെ ഏത് ജോലിയും ഏറ്റെടുത്ത് െചയ്യുന്നതിനായി പ്രത്യേക ഏജൻസികളും ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ട്. എല്ലാതെളിവുകൾ സഹിതം പരാതി നൽകിയാലും നടപടിയുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story