Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വകാര്യ ആശുപത്രിയിലെ...

സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം യുവതി മരിച്ചതായി ഭർത്താവ് പൊലീസിൽ പരാതി നൽകി

text_fields
bookmark_border
മരട്: മരടിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി. ഇതുസംബന്ധിച്ച് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. ചികിത്സപ്പിഴവിനെത്തുടർന്ന് മരടിലെ ആശുപത്രിയിൽനിന്ന് പേര് വെട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലിരുന്ന നെട്ടൂർ നെടുംപറമ്പിൽ രാജുവി​െൻറ ഭാര്യ ബിന്ദുവാണ് (43) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിനായിരുന്നു മരണം. ശ്വാസംമുട്ടിനെത്തുടർന്ന് ഇൗ മാസം 18ന് പുലർച്ച ഒന്നരയോടെ ബിന്ദുവിനെ ആശുപത്രിയിലെ കാഷ്വൽറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ ബിന്ദുവിന് ഓക്സിജൻ മാസ്ക് െവച്ചിരുന്നു. എന്നാൽ, അര മണിക്കൂർ കഴിഞ്ഞ് ഡോക്ടർ എത്തി പരിശോധിച്ചപ്പോഴാണ് ഓക്സിജൻ സിലിണ്ടർ കാലിയാണെന്ന് മനസ്സിലായതെന്നും ബിന്ദുവി​െൻറ ഭർത്താവ് പറയുന്നു. ഇതിനിെട, യുവതിയുടെ നില വഷളാവുകയും പുലർച്ച നാലോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഈ സമയം, യുവതിയുടെ നില കൂടുതൽ വഷളായതായി എറണാകുളത്തെ ആശുപത്രി അധികൃതർ പറഞ്ഞു. മരടിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്നാണ് ഭാര്യയുടെ ജീവൻ അപകടത്തിലായതെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് മരട് പൊലീസിൽ പരാതി നൽകി. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാരും വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, അത്യാസന്ന നിലയിലാണ് യുവതിയെ എത്തിച്ചതെന്നും സിലിണ്ടറിൽ ഓക്സിജൻ ഉണ്ടായിരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ചികിത്സപ്പിഴവ് സംഭവിച്ചിട്ടില്ലെന്നും ആശുപത്രി പി.ആർ.ഒ വ്യക്തമാക്കി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കരിക്കും. മക്കൾ: നിയ (ഏഴ്), നിബിത (അഞ്ച്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story