Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിള്ളയുടെ...

പിള്ളയുടെ ഇടപാടുകളേറെയും വ്യാജ കമ്പനികളുടെ പേരിൽ

text_fields
bookmark_border
കൊച്ചി: ശ്രീവത്സം ഗ്രൂപ് ഉടമ എം.കെ.ആർ. പിള്ള കേരളത്തിൽ നടത്തിയ ഇടപാടുകൾ ഭൂരിഭാഗവും വ്യാജ കമ്പനികളുടെ പേരിലായിരുെന്നന്ന് ആദായനികുതി വകുപ്പ് കണ്ടെത്തൽ. പിള്ളയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കൊല്ലത്തെ സ്വകാര്യബാങ്കിൽ പിള്ളയുടെ മകൻ അരുണി​െൻറ പേരിൽ നടന്ന 3.20 കോടിയുടെ ഇടപാടിന് നാഗാലാൻഡിലെ കൊഹിമയിലുള്ള കമ്പനികളാണ് പണം നൽകിയത്. ഇതിൽ പലതും തട്ടിക്കൂട്ട് കമ്പനികളാണെന്നാണ് ആദായനികുതി വകുപ്പി​െൻറ നിഗമനം. ഭൂരിഭാഗം കമ്പനികളും തട്ടിക്കൂട്ടിയതോ വ്യാജമോ ആെണന്ന് തെളിഞ്ഞു. 46 ലക്ഷത്തോളം നൽകിയതായി പറയുന്ന ബംഗളൂരു സ്വദേശി ശശിധരൻ നായരുടെ ഉടമസ്ഥതയിലുള്ള പോപുലർ ഫാസ്റ്റ് ഫുഡ്സ് എന്ന സ്ഥാപനം വളരെ ചെറിയതും വരുമാനം കുറഞ്ഞതുമായ ഒരു ബേക്കറിയാണ്. ഇേദ്ദഹത്തിന് ഇക്കാലയളവിൽ ഇത്രയധികം തുക നൽകാനാവശ്യമായ ആസ്തിയില്ലായിരുെന്നന്ന് ആദായനികുതിവകുപ്പ് കണ്ടെത്തി. ഗ്രൂപ്പി​െൻറ വിവിധ സ്ഥാപനങ്ങളിൽ ഡയറക്ടറായ നാഗാലാൻഡ് സ്വദേശിയായ രംഗ്മയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. നാഗാലാൻഡിൽ സ്വദേശികളായ ആദിവാസികൾക്ക് നികുതിയില്ലെന്ന സാധ്യത മുതലെടുക്കാനാണ് രംഗ്മയെ നിയമിച്ചതെന്നാണ് നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story