Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:42 AM GMT Updated On
date_range 13 Jun 2017 9:42 AM GMTകായംകുളം താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ
text_fieldsbookmark_border
സി.പി.എം മേളയാക്കിയെന്ന് കായംകുളം: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ. പരിപാടി സി.പി.എം മേളയാക്കിയെന്ന് ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് അനുവദിച്ച 44 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി സി.പി.എം പരിപാടിയാക്കി മുതലെടുപ്പ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് നേതാക്കളായ എ. ഇർഷാദ്, അഡ്വ. പി.എസ്. ബാബുരാജ്, എസ്. രാജേന്ദ്രൻ, ശ്രീജിത്ത് പത്തിയൂർ, പി.എസ്. സുൾഫിക്കർ എന്നിവർ പ്രസ്താവയിൽ അറിയിച്ചു. പദ്ധതിക്ക് പണം അനുവദിച്ച നഗരസഭ കൗൺസിലിനെ നോക്കുകുത്തിയാക്കി എൽ.ഡി.എഫ് നേതാക്കളെയും അവരുടെ ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാരെയും ഉൾക്കൊള്ളിച്ചാണ് നോട്ടീസ് തയാറാക്കിയത്. മുഖ്യപ്രഭാഷകനായ കെ.സി. വേണുഗോപാൽ എം.പിയെ പരിപാടി അറിയിച്ചതുപോലുമില്ല. ഇൗ സാഹചര്യത്തിൽ പരിപാടിയുമായി സഹകരിക്കില്ലെന്ന് നേതാക്കൾ അറിയിച്ചു. ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം സി.പി.എം മാമാങ്കമായി നടത്തുന്നുവെന്ന് ആരോപിച്ച് നഗരസഭ കൗൺസിൽ യോഗം ബി.ജെ.പി ബഹിഷ്കരിച്ചു. നഗരസഭ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ നഗരസഭയുമായി ബന്ധമില്ലാത്ത പാർട്ടി നേതാക്കളെ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി പാർലമെൻററി പാർട്ടി നേതാവ് ഡി. അശ്വിനിദേവ് പറഞ്ഞു. ഇൗ സാഹചര്യത്തിൽ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കില്ല. ബി.ജെ.പിയുടെ സഹകരണത്തോടെ നഗരസഭ നടപടികൾ നടത്തുകയും തങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും അശ്വിനിദേവ് അറിയിച്ചു. യു.ഡി.എഫ്-ബി.ജെ.പി തീരുമാനം രോഗികളോടുള്ള അവഗണന -എൽ.ഡി.എഫ് കായംകുളം: ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള യു.ഡി.എഫ്-ബി.ജെ.പി സംയുക്ത തീരുമാനം പാവപ്പെട്ട രോഗികളോടുള്ള അവഗണനയാണെന്ന് എൽ.ഡി.എഫ് നഗരസഭ പാർലമെൻററി പാർട്ടി ആരോപിച്ചു. പാവപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് അലങ്കോലമാക്കിയ ബി.ജെ.പിയാണ് ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ബഹിഷ്കരിക്കുന്നത്. എൽ.ഡി.എഫ് സർക്കാറിെൻറ ജനോപകാരപ്രദമായ വികസന പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ നാടിെൻറ വികസനത്തിൽ ഒന്നും ചെയ്യാൻ കഴിയാത്തതിെൻറ ജാള്യതയിൽ കേന്ദ്ര ഭരണത്തിെൻറ പേരുപറഞ്ഞ് ഇക്കൂട്ടർ ഭീഷണിപ്പെടുത്തുകയാണ്. യു.ഡി.എഫ് നേതൃത്വം ബി.ജെ.പിക്ക് ഒാശാന പാടുകയാണ്. ബി.ജെ.പി-യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജനരോഷം ഉയർത്തുമെന്നും എൽ.ഡി.എഫ് നേതൃത്വം പറഞ്ഞു. (ചിത്രം എ.കെ.എൽ 53) ആരോഗ്യമന്ത്രി മാറിയത് അധികൃതർ അറിഞ്ഞില്ല കായംകുളം: സംസ്ഥാനത്ത് ആരോഗ്യമന്ത്രി മാറിയ വിവരം കായംകുളം ഗവ. ആശുപത്രി അധികൃതർ അറിഞ്ഞില്ല. ആരോഗ്യമന്ത്രി കെ.കെ. ൈശലജ ആശുപത്രിയിൽ എത്തുന്ന ദിവസവും പ്രധാന ബോർഡിൽ പഴയ മന്ത്രി വി.എസ്. ശിവകുമാറിെൻറ പേര് നിലനിൽക്കുകയാണ്. സൗജന്യ സേവനങ്ങൾ സംബന്ധിച്ച് ഒ.പി ബ്ലോക്കിന് മുന്നിൽ സ്ഥാപിച്ച അറിയിപ്പ് ബോർഡിലാണ് മുൻ മന്ത്രി വി.എസ്. ശിവകുമാറിെൻറ പേര് നിലനിർത്തിയിരിക്കുന്നത്. 'സർക്കാർ സേവനങ്ങൾ നമ്മുടെ അവകാശമാണ്, അവ ശരിയായി പ്രയോജനപ്പെടുത്തുക' എന്ന സന്ദേശമാണ് ബോർഡിലുള്ളത്. ഇതിെൻറ മുൻഭാഗത്ത് സജ്ജമാക്കിയ വേദിയിൽ നടക്കുന്ന ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനത്തിനാണ് മന്ത്രി കെ.കെ. ശൈലജ ചൊവ്വാഴ്ച എത്തുന്നത്. ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങിന് മുെമ്പങ്കിലും ഇപ്പോഴത്തെ മന്ത്രിയുടെ പേര് ബോർഡിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story