Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകപ്പല്‍ ദുരന്തം :...

കപ്പല്‍ ദുരന്തം : മത്സ്യബന്ധന മേഖലയില്‍ പ്രതിഷേധം വ്യാപകം

text_fields
bookmark_border
വൈപ്പിന്‍ : കടലിലെ ദുരന്ത നിവാരണത്തിനായി മണ്‍സൂണ്‍കാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും ഇവയൊന്നും ഫലപ്രദമാകാത്ത സാഹചര്യമാണെന്ന് ആക്ഷേപം. അപകടം നടന്ന വേളയില്‍ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തര സഹായം ലഭിച്ചില്ലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി. ബോട്ടുകളിലെതൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ തന്നെയാണ് മൃതദേഹം കരയിലെത്തിച്ചതും. സമീപ കാലത്ത് കടലില്‍ ഉണ്ടായിട്ടുള്ള മിക്ക അപകടങ്ങളിലും അവസ്ഥ ഇതു തന്നെയായിരുന്നു . ഇൗ സാഹചര്യത്തില്‍ മത്സ്യബന്ധന മേഖലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ചത്തെ അപകടത്തെ തുടര്‍ന്ന് 100ല്‍ പരം ബോട്ടുകള്‍ മത്സ്യബന്ധനം അവസാനിപ്പിച്ച് മടങ്ങിയെത്തിയിരുന്നു. അധികൃതരുടെ കൃത്യവിലോപത്തിൽ പ്രതിഷേധിച്ച് അഴിമുഖം ഉപരോധം സംഘടിപ്പിക്കാനൊരുങ്ങിയെങ്കിലും ഒടുവില്‍ സമരം ഉപേക്ഷിക്കുകയായിരുന്നു. ദുരന്തങ്ങളെ നേരിടാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും നേവി, കോസ്റ്റുഗാര്‍ഡ് , കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മ​െൻറ്, ഫിഷറീസ് വകുപ്പ് തുടങ്ങി വിഭാഗങ്ങള്‍ സജ്ജമാണ്. എന്നാല്‍, പലപ്പോഴും ഇവയുടെ ഏകോപനം ഇല്ലാതെ പോകുന്നതായി മത്സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. അധികൃതർ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കുറ്റക്കാരായ കപ്പലിലെ ജീവനക്കാര്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനും ദുരന്തം സംഭവിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാനും മുന്‍കൈ എടുക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാരത്തുക അപര്യാപ്തം വൈപ്പിന്‍: കൊച്ചി അഴിമുഖത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് അപകടത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന രണ്ട് ലക്ഷം രൂപ തീര്‍ത്തും അപര്യാപ്തമാണെന്ന് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് എ.കെ.ബാബു. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം. അടിയന്തരമായി കേന്ദ്രഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കണം. ഇനിയൊരു ദുരന്തം ഉണ്ടാവാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കരുതലെടുക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. --
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story