Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ്​...

പൊലീസ്​ മുന്നറിയിപ്പ്​ പുതുവത്സരം; ആഘോഷമാകാം...അതിരുകടക്കരുത്

text_fields
bookmark_border
ആലപ്പുഴ: സമാധാനാന്തരീക്ഷം നിലനിർത്തി ആഹ്ലാദപൂർവം പുതുവത്സരത്തെ വരവേൽക്കാൻ ജില്ല പൊലീസി​െൻറ വിപുല സുരക്ഷ നടപടികൾ. ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷനിലെയും ലഭ്യമായ അംഗബലത്തിന് അനുസരിച്ചുള്ള കർമപദ്ധതി തയാറാക്കിയാണ് സുരക്ഷ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മുതല്‍ വിവിധ റിസോർട്ടുകളിലും ഹോട്ടലുകളിലും ബീച്ചുകളിലും നടത്തുന്ന ആഘോഷപരിപാടികളില്‍ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം ഇെല്ലന്ന് ഉറപ്പുവരുത്തും. ആഘോഷത്തിൽ പങ്കെടുക്കുന്ന വിദേശീയരടക്കമുള്ള ടൂറിസ്റ്റുകളെ മദ്യലഹരിയില്‍ ശല്യം ചെയ്യുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആഘോഷം നടക്കുന്ന സ്ഥലങ്ങളിലും പാതയോരങ്ങളിലും പട്രോളിങ് നടത്തും. ദേശീയപാതകളിലും സംസ്ഥാനപാതകളിലും വാഹനാപകടം ഒഴിവാക്കാൻ പരിശോധന നടത്തും. മദ്യപിച്ചും അമിതവേഗത്തിലും വാഹനം ഓടിക്കുന്നവർെക്കതിരെ നിയമനടപടി സ്വീകരിക്കും. ഹൗസ്ബോട്ടിലും മറ്റും യാത്ര ചെയ്യുമ്പോള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും ഹൗസ്ബോട്ട് ഉൾപ്പെടെയുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മുകളില്‍ കയറിനിന്ന് ആഘോഷങ്ങളില്‍ ഏർപ്പെടുന്നുണ്ടോയെന്നും പരിശോധിക്കും. ഹൗസ്ബോട്ടിലും മറ്റുനൗകകളിലും മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചാല്‍ കർശന നടപടി സ്വീകരിക്കും.മോഷണം, പിടിച്ചുപറി എന്നീ കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടിരുന്ന മുൻകാല കുറ്റവാളികളെ കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. രാത്രി പള്ളിയിലും ആഘോഷസ്ഥലങ്ങളിലും പോകുന്ന ആളുകൾക്ക് പൂർണസുരക്ഷ ഉറപ്പുവരുത്തും. ഇൗ സമയത്ത് അവരുടെ വീടുകളില്‍ മോഷണവും മറ്റും നടക്കുന്നതിന് സാധ്യത കണക്കിലെടുത്ത് ശക്തമായ പട്രോളിങ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. പുതുവത്സരാഘോഷങ്ങളില്‍ മദ്യം, മയക്കുമരുന്ന്, മറ്റുലഹരി വസ്തുക്കളുടെയും ഉപയോഗം നടത്തുന്നിെല്ലന്ന് ഉറപ്പുവരുത്താന്‍ റെയ്ഡ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. ഷാഡോ പൊലീസ്, പിങ്ക് പൊലീസ്, പൊലീസ് രഹസ്യാന്വേഷണ വിഭാഗം എന്നിവരെയും നിരീക്ഷണത്തിന് വിന്യസിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story