Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2017 5:29 AM GMT Updated On
date_range 28 Dec 2017 5:29 AM GMTഅപകടമൊഴിയാതെ ചെങ്ങമനാട്^കുറുമശ്ശേരി റോഡ്
text_fieldsbookmark_border
അപകടമൊഴിയാതെ ചെങ്ങമനാട്-കുറുമശ്ശേരി റോഡ് ചെങ്ങമനാട്: ചെങ്ങമനാട്-കുറുമശ്ശേരി റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമായി. ചൊവ്വാഴ്ച രാത്രി ചെങ്ങമനാട് മഹാദേവർ ക്ഷേത്രത്തിന് സമീപം സരസ്വതി സ്കൂളിലേക്ക് തിരിയുന്ന ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചതാണ് ഒടുവിലെ സംഭവം. മാള കുഴൂർ സ്വദേശി നവീൻ വർഗീസാണ് (24) മരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 20ന് ചെങ്ങമനാട് അമ്പലനട ഭാഗത്തെ വഴിയരികിലെ വൈദ്യുതി പോസ്റ്റിൽ ബൈക്കിടിച്ച് തെറിച്ച് റോഡിൽ വീണ യുവാവ് ലോറി കയറി മരിച്ചു. കുഴൂർ സ്വദേശി ജോഷിയാണ് (33) മരിച്ചത്. ഇതിന് മുമ്പ് സ്വകാര്യ ബസിൽനിന്ന് വീട്ടമ്മ വീണ് അതേ ബസ് കയറി മരിച്ചു. അടുത്തിടെയാണ് പൊയ്ക്കാട്ടുശ്ശേരി തടിമില്ലിന് സമീപം ബൈക്കിൽ സഞ്ചരിച്ചിരുന്ന പുരോഹിതൻ കാറിടിച്ച് മരിച്ചത്. 2016ൽ മൂന്നുപേർക്കാണ് ജീവഹാനി സംഭവിച്ചത്. കുത്തനെയുള്ള കൊടും വളവും തിരിവുകളും കയറ്റവും ഇറക്കവും നിറഞ്ഞ റോഡാണിത്. പതിറ്റാണ്ടുകളായി റോഡ് വികസിപ്പിച്ചിട്ടില്ല. ഇടുങ്ങിയ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. റോഡ് വികസിപ്പിക്കാതെയാണ് രണ്ട് വർഷം മുമ്പ് നെടുമ്പാശ്ശേരി-അത്താണി-കൊടുങ്ങല്ലൂർ ബൈപാസ് റോഡ് നിർമാണം പൂർത്തിയാക്കിയത്. ഇത് ഗുണത്തേക്കാളേറെ ദോഷമായി. വാഹനങ്ങളുടെ വരവ് വർധിക്കാനും അമിതവേഗത്തിനും കാരണമായി. 'എസ്' ആകൃതിയിലാണ് സീബ്രലൈനുകളുള്ളത്. പലയിടങ്ങളിലും വഴിവിളക്കുകളില്ല. ഇടുങ്ങിയ റോഡിെൻറ വശങ്ങളിൽ കാലപ്പഴക്കം ചെന്ന വൈദ്യുതി പോസ്റ്റുകൾ ഏത് നിമിഷവും നിലംപൊത്തുന്ന അവസ്ഥയിൽ റോഡിലേക്ക് തള്ളി നിൽക്കുന്നു. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും പതിവ് കാഴ്ചയാണ്. മൂന്നുമാസം മുമ്പ് ജോഷിയുടെ മരണത്തിനിടയാക്കിയ, റോഡിലേക്ക് തള്ളി നിൽക്കുന്ന വൈദ്യുതി പോസ്റ്റ് നീക്കി സ്ഥാപിക്കണമെന്നാവശ്യത്തിന് പരിഹാരമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story