Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2017 5:23 AM GMT Updated On
date_range 25 Dec 2017 5:23 AM GMTസി.വി. ഔസേഫിന് യാത്രാമൊഴി: മൃതദേഹം കരിങ്ങാച്ചിറ പള്ളിയിൽ സംസ്കരിച്ചു
text_fieldsbookmark_border
തൃപ്പൂണിത്തുറ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ സി.വി. ഔസേഫിെൻറ മൃതദേഹം ഞായറാഴ്ച ഉച്ചക്ക് 1.45 ഓടെ കരിങ്ങാച്ചിറ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ശനിയാഴ്ച രാവിലെയാണ് നിര്യാതനായത്. കുരീക്കാട്ടെ ചെമ്പോന്തുരുത്ത് വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ പള്ളിയിലേക്ക് കൊണ്ടുപോയി. ദീർഘകാലം കമ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി സംഘടനകളുടെയും വളർച്ചക്കുവേണ്ടി പ്രയത്നിച്ച സി.വി. ഔസേഫിന് അന്തിമോപചാരം അർപ്പിക്കാൻ പാർട്ടി പ്രവർത്തകർ, ജനപ്രതിനിധികൾ, സുഹൃത്തുക്കൾ, സംഘടനാ പ്രവർത്തകർ തുടങ്ങി നാനാതുറകളിലുള്ള ഒട്ടേറെപ്പേർ കരിങ്ങാച്ചിറ പള്ളിയിൽ എത്തി. തിരുവാങ്കുളം വഴിയാണ് പള്ളിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് പള്ളിയിൽ അന്തിമ ചടങ്ങുകൾക്കുശേഷം 1.45 ന് സെമിത്തേരിയിൽ അടക്കം ചെയ്തു. എൽ.ഡി.എഫ്. കൺവീനർ വൈക്കം വിശ്വൻ, എം.എൽ.എമാരായ എസ്.ശർമ, സുരേഷ്കുറുപ്പ്, ആൻറണി ജോൺ, എൽദോസ് കുന്നപ്പള്ളി, കേരളഫാർമസ്യൂട്ടിക്കൽ ചെയർമാൻ സി.വി. ചന്ദ്രബാബു, നഗരസഭ ചെയർപേഴ്സൺ ചന്ദ്രിക ദേവി, സി.പി.എം ജില്ല സെക്രട്ടറി പി.രാജീവ്, ഏരിയ സെക്രട്ടറി പി.വാസുദേവൻ, മുൻ സെക്രട്ടറി സി.എൻ.സുന്ദരൻ, തിരുവാങ്കുളത്തെ മുതിർന്ന പാർട്ടി നേതാവ് ഇ.വി. തങ്കപ്പൻ തുടങ്ങി നിരവധിപേർ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story