Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 5:41 AM GMT Updated On
date_range 22 Dec 2017 5:41 AM GMTകൊച്ചി ബിനാലെ ഫൗണ്ടേഷനിൽ ഇനി സർക്കാർ പ്രതിനിധിയും
text_fieldsbookmark_border
കൊച്ചി: കൊച്ചി മുസ്രിസ് ബിനാലെ ഫൗണ്ടേഷനിൽ സർക്കാർ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ധന മന്ത്രി ഡോ. ടി.എം. തോമസ് െഎസക്, ടൂറിസം മന്ത്രി എ.സി. മൊയ്തീൻ എന്നിവരുമായി ഫൗണ്ടേഷൻ പ്രതിനിധികൾ കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫൗണ്ടേഷനെ സൊസൈറ്റി ആക്കി മാറ്റണമെന്നാണ് സർക്കാർ ആദ്യം മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്താൻ സമ്മതിച്ചതോടെ നിർദേശം പിൻവലിച്ചു. സൊസൈറ്റി ആക്കേണ്ടതില്ലെന്നും സംസ്ഥാനത്തെ ബൃഹത്തായ പരിപാടിയെന്ന നിലയിൽ സർക്കാർ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തിയാൽ മതിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെടുകയായിരുന്നെന്ന് ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി 'മാധ്യമ'ത്തോട് പറഞ്ഞു. മുൻ വർഷം സ്ഥിരം വേദി ഒരുക്കാനായി അഞ്ച് ഏക്കർ സ്ഥലം വാങ്ങാൻ ഉൾപ്പെടെ 7.5 കോടിയും 2017-18 സാമ്പത്തിക വർഷം രണ്ട് കോടിയുമാണ് ബിനാലെ നടത്തിപ്പിന് സർക്കാർ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story