Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 5:03 AM GMT Updated On
date_range 22 Dec 2017 5:03 AM GMTമെട്രോ റെയില്‍: വൈറ്റില^പേട്ട ഭൂമി ഏറ്റെടുക്കാൻ കര്‍ശന നടപടികളുമായി ജില്ല ഭരണകൂടം
text_fieldsbookmark_border
മെട്രോ റെയില്‍: വൈറ്റില-പേട്ട ഭൂമി ഏറ്റെടുക്കാൻ കര്‍ശന നടപടികളുമായി ജില്ല ഭരണകൂടം കാക്കനാട്: കൊച്ചി മെട്രോ വൈറ്റില-പേട്ട റൂട്ടില്‍ സ്ഥലം ഏറ്റെടുക്കാന്‍ കര്‍ശന നടപടികളുമായി ജില്ല ഭരണകൂടം. സ്ഥലവില നിശ്ചയിച്ച ജില്ലതല പര്‍ച്ചേഴ്സ് കമ്മിറ്റി തീരുമാനത്തോട് ഭൂവുടമകളുടെ നിസ്സഹകരണമാണ് കാരണം. ഇൗ മാസം 15നകം മുഴുവന്‍ സ്ഥലവും ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുെന്നങ്കിലും ഭൂവുടമകളുടെ നിസ്സഹകരണം മൂലം ഒരിഞ്ച് സ്ഥലംപോലും ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇേതതുടര്‍ന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിെൻറ ഒറിജിനല്‍ ആധാരവും മറ്റുരേഖകളും 23നകം വൈറ്റില ലാൻഡ് അക്വിസിഷന്‍ എൻ.എച്ച് സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസില്‍ ഹാജരാക്കാനാണ് ഭൂവുടമകള്‍ക്ക് നിര്‍ദേശം. നിയമപ്രകാരമുള്ള എല്ലാ നടപടിയും പൂര്‍ത്തിയാക്കി നിശ്ചിത സമയപരിധിക്കുള്ളില്‍ സ്ഥലം വിട്ടുകിട്ടിയില്ലെങ്കില്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെച്ച് ഏറ്റെടുക്കാനാണ് തീരുമാനം. ഭൂവുടമകളുടെ സമ്മതപത്രം ശനിയാഴ്ച വരെ പ്രതീക്ഷിക്കും. അതിനുശേഷവും നല്‍കാത്ത ഭൂവുടമകളുടെ സ്ഥലം ഏറ്റെടുത്തുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് കൈമാറാനാണ് തീരുമാനം. വൈറ്റില-പേട്ട റൂട്ടില്‍ ഇരുനൂറോളം ഭൂവുടമകളില്‍നിന്ന് 75.71 ആര്‍ സ്ഥലം ഏറ്റെടുക്കാൻ നടപടി പൂര്‍ത്തിയായി. ഏതാനും വീടുകളും വ്യാപാരസ്ഥാപനങ്ങളുമാണ് പ്രദേശത്തുള്ളത്. ഏതാനും ഭൂവുടമകള്‍ മാത്രമാണ് ഏറ്റെടുക്കുന്ന സ്ഥലത്തിെൻറ ആധാരവും രേഖകളും കൈമാറി ഭൂമി വിട്ടുകൊടുക്കാന്‍ തയാറായത്. സ്ഥലവില അംഗീകരിക്കുന്ന ഭൂവുടമകളോട് സമ്മതപത്രം നല്‍കണമെന്ന് ജില്ല ഭരണകൂടം പലവട്ടം നിര്‍ദേശിച്ചിരുന്നു. ഭൂമി ഉടന്‍ ഏറ്റെടുത്തു നല്‍കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാതെ നിര്‍വാഹമില്ലെന്ന് റവന്യൂ അധികൃതരും വ്യക്തമാക്കി. 'ലാഡ'യോട് മുഖംതിരിച്ച് ഭൂവുടമകള്‍ കാക്കനാട്: മെട്രോ വൈറ്റില-പേട്ട റൂട്ടില്‍ സ്ഥലവില നിശ്ചയിച്ച ജില്ലതല പര്‍ച്ചേഴ്സ് കമ്മിറ്റി തീരുമാനത്തോട് ഭൂവുടമകളുടെ തണുപ്പന്‍ പ്രതികരണം. 2013ലെ ഭൂമിയേെറ്റടുക്കല്‍, പുനരധിവാസ (ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെൻറ് -ലാഡ) നിയമമനുസരിച്ച് സംസ്ഥാനത്ത് ആദ്യത്തെ സ്ഥലമെടുപ്പാണ് വൈറ്റില-പേട്ട റൂട്ടിലേത്. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും ഏറ്റെടുക്കല്‍ നടപടികളും ഒഴിവാക്കി ഭൂവുടമകളുമായി ചര്‍ച്ച നടത്തി നിലവിെല മാര്‍ക്കറ്റ് വിലയനുസരിച്ച് തുക നിശ്ചയിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതനുസിച്ച് പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന സാമൂഹിക പ്രത്യാഘാതപഠനം നടത്തി റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഭൂമിയേറ്റെടുക്കാന്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചശേഷമാണ് ജില്ല ഭരണകൂടം സ്ഥലവില നിശ്ചയിച്ചത്. ലാഡ നിയമപ്രകാരം ഭൂവുടമകള്‍ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള പഴുതകളടച്ച നടപടികളാണ് ജില്ല ഭരണകൂടം സ്വീകരിക്കുന്നത്. കലക്ടര്‍ അധ്യക്ഷനായ ജില്ലതല സമിതി ഭൂവുടമകളുമായി ചര്‍ച്ച നടത്തി സ്ഥലവില നിശ്ചയിക്കുകയായിരുന്നു. അടിസ്ഥാന സ്ഥലവിലയുടെ പത്ത് ശതമാനവും കൂട്ടി നല്‍കിയാണ് വില നിശ്ചയിച്ചത്. കുന്നറ--പേട്ട റൂട്ടില്‍ ഐ.ഒ.സി പമ്പ് മുതല്‍ പേട്ട വരെ സെൻറിന് 27.36 ലക്ഷവും കുന്നറ പാര്‍ക്ക് മുതല്‍ ഐ.ഒ.സി പമ്പുവരെ സെൻറിന് 22.51 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആലുവ--വൈറ്റില-കുന്നറ വരെ പൊന്നുംവില പ്രകാരം പഴയ ഭൂമിയേെറ്റടുക്കല്‍ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുത്തത്. പുതിയ കേന്ദ്ര ഭൂമിയേെറ്റടുക്കല്‍ നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നശേഷമാണ് കുന്നറ-പേട്ട റൂട്ടില്‍ സ്ഥലം ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story